ഷറഫുദ്ദീന് എന്ന നടന്റെ വളര്‍ച്ച ഏറെ പ്രതീക്ഷ നല്കുന്ന ഒന്നാണ്.2013ല്‍ അല്‍ഫോണ്‍സ് പുത്രന്റെ ‘നേരം’ എന്ന ചിത്രത്തിലൂടെയായിരുന്നു ഷറഫുദ്ദീന്റെ സിനിമ അരങ്ങേറ്റം. തുടര്‍ന്ന് ‘ഓം ശാന്തി ഓശാന’യില്‍ അഭിനയിച്ചു. 2015ല്‍ പുറത്തിറങ്ങിയ ‘പ്രേമം’ എന്ന സിനിമയാണ് ഷറഫുദ്ദീന് ബ്രേക്ക് സമ്മാനിച്ചത്.’പ്രേമ’ത്തിലെ ഗിരിരാജന്‍ കോഴി എന്ന കഥാപാത്രത്തില്‍ നിന്നും ‘ആര്‍ക്കറിയാം’ എന്ന ചിത്രത്തിലെ റോയിയില്‍ എത്തി നില്ക്കുന്നു
പാവാട, പ്രേതം, കാര്‍ബണ്‍, ഹാപ്പി വെഡ്ഡിംഗ്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്ബോള്‍, ജോര്‍ജേട്ടന്‍സ് പൂരം, റോള്‍ മോഡല്‍സ്, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേശ, ആദി, തൊബാമ, ജോണി ജോണി യെസ് പപ്പ, ചില്‍ഡ്രന്‍സ് പാര്‍ക്ക്, വൈറസ്, വരത്തന് എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ പിന്നീട് ഷറഫുദ്ദീന് വേഷമിട്ടു.
നായകതുല്യമായ വേഷത്തില്‍ ഷറഫുദ്ദീന് എത്തിയ ചിത്രമായിരുന്നു ‘നീയും ഞാനും’. അടുത്തിടെ അഞ്ചാം പാതിരയിലെ വില്ലന്‍ വേഷം ഷറഫുദ്ദീന് ഏറെ നിരൂപക പ്രശംസ നേടികൊടുത്തിരുന്നു. ‘ആര്‍ക്കറിയാം’ ആണ് ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ഷറഫുദ്ദീന് ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക