സംസ്ഥാനത്തെ വനം കൊള്ളയുമായി ബന്ധപ്പെട്ട് പഴയ കേസുകളും അന്വേഷിക്കാന്‍ തീരുമാനമായി. മുന്‍കാലങ്ങളിലെ അനധികൃത മരം മുറിക്കല്‍ കേസ് അന്വേഷണത്തില്‍ വനം വകുപ്പിന് വീഴ്ച പറ്റിയെന്നും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കുറ്റപ്പെടുത്തി.
ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പഴയ കേസുകളും അന്വേഷിക്കാന്‍ തീരുമാനമായത്. കൊച്ചിയില്‍ തുടരുന്ന ഫോറസ്റ്റ് ഉദ്യോസ്ഥര്‍ക്ക് ഇന്ന് തന്നെ കര്‍ശന നിര്‍ദേശം നല്‍കിയേക്കുമെന്നും അറിയിച്ചു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ആലുവ പൊലീസ് ക്ലബില്‍ വിവിധ വകുപ്പുകള്‍ കൂടിയാണ് യോഗം ചേർന്നത്. മുട്ടില്‍ മരംമുറിക്കലുമായി ബന്ധപ്പെട്ടായിരുന്നു ക്രൈംബ്രാഞ്ച് സംഘത്തിന്റെ രൂപീകരണം. പല കേസുകളിലും കാര്യമായ വീഴ്ച സംഭവിച്ചുവെന്നും കാട്ടില്‍ മരം മുറിക്കാന്‍ അനുമതി കൊടുത്തതിലും വീഴ്ച ഉണ്ടായിയെന്നും ക്രൈംബ്രാഞ്ച് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക