കട്ടപ്പന: പെരിയാര്‍ കരകവിഞ്ഞതിനെ തുടർന്ന് ഇടുക്കി ജലാശയത്തിലേക്കുള്ള നീരൊഴുക്ക് അതിശക്തമായി. പെരിയാറിന്റെ തീരപ്രദേശത്തെ താഴ്ന്ന സ്ഥലങ്ങളിലെല്ലാം വെള്ളംകയരുകയും കൃഷി നശിക്കുകയും ചെയ്തു. മരംവീണും വൈദ്യുതി പോസ്റ്റ് പൊട്ടിവീണും ഒട്ടേറെ സ്ഥലങ്ങളില്‍ വൈദ്യുതി വിച്ഛേദിച്ചു.
കട്ടപ്പനയാര്‍, ആമയര്‍, കാഞ്ചിയാര്‍ തുടങ്ങിയ പോഷക നദികളിലെല്ലാം ജലനിരപ്പ് ഉയര്‍ന്നു. ചപ്പാത്ത്, ഉപ്പുതറ മേഖലകളില്‍ പെരിയാറിന്റെ തീര പ്രദേശത്തെ ദേശവാസികൾക്ക് ജാഗ്രത നിർദേശം ലഭിച്ചതിനാൽ ക്യാമ്പുകളിലേക് മാറി താമസിക്കാൻ തയാറെടുപ്പ് തുടങ്ങി.
വ്യാഴാഴ്ച വൈകീട്ട് തുടങ്ങിയ ശക്തമായ കാറ്റിലും മഴയിലും ഹൈറേഞ്ചിന്റെ വിവിധ പ്രദേശങ്ങളിൽ വ്യാപക കൃഷിനാശമുണ്ടായി. നിരവധി കര്‍ഷകരുടെ ഏലകൃഷി നശിച്ചു. പെരിയാര്‍ നദി കരകവിഞ്ഞതോടെ താഴ്ന്ന സ്ഥലങ്ങളില്‍ വെള്ളംകയറി. നൂറുകണക്കിന് വാഴകൾ കടപുഴകി. ഇരട്ടയാര്‍ ഡാം നിറയുന്നു. കട്ടപ്പന, തങ്കമണി, ഇരട്ടയാര്‍, പുളിയന്മല, മേപ്പാറ, ഉപ്പുതറ, അയ്യപ്പന്‍കോവില്‍ പ്രദേശങ്ങളില്‍ വ്യാപകമായ നാശനഷ്ടമുണ്ടായി ആളപായം ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക