വിശപ്പടങ്ങുന്നതിനായി കിറ്റ് നല്കുന്നതുകൊണ്ട് മാത്രം ജനങ്ങള്‍ സന്തോഷിക്കില്ലെന്ന് ടിനി ടോം. സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ടിനി.
ജനങ്ങള്‍ക്ക് കിറ്റോ ഭക്ഷണമോ മാത്രമല്ല ആവശ്യം. കിറ്റുകൊണ്ട് അവര്‍ക്ക് വിശപ്പടങ്ങുമായിരിക്കും എന്നാല്‍ മനുഷ്യന് ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നതും, അവന്റെ മാനസികാരോഗ്യത്തെ സംരക്ഷിക്കുന്നതും വിനോദമാണ്.
അതുകൊണ്ട് എത്ര സ്വര്‍ണ്ണപൂട്ടിട്ട് പൂട്ടിയാലും എത്ര കിറ്റ് കൊടുത്താലും ജനങ്ങള്‍ സന്തോഷവാന്മാരാകില്ലെന്ന് ടിനി ടോം പറഞ്ഞു.
സ്ഥാനസര്ക്കാരുകള് എന്തുചെയ്തെന്ന് ചോദ്യമുന്നയിക്കുന്നില്ലെന്നും എല്ലാ സംഘടനകളും സെല്‍ഫ് വാക്സിനേറ്റഡ് ആകുന്നതാണ് നല്ലതെന്നും ടിനി ടോം പറഞ്ഞു.
‘അമ്മ’യുടെ നേതൃത്വത്തില്‍ ആര്‍ട്ടിസ്റ്റുകളെല്ലാം വാക്സിനേറ്റഡ് ആയിട്ടുണ്ട്. വാക്സിനേറ്റഡ് അല്ലാതിരുന്ന മുന്നൂറോളം പേരെയും അവരുടെ കുടുംബാംഗങ്ങളെയും, ഡ്രൈവര്‍മാര്‍ എന്നിങ്ങനെ സംഘടനയുമായി ബന്ധപ്പെട്ട് നില്ക്കുന്ന എല്ലാവരെയും അമൃത ആശുപത്രിയുടെ സഹകരണത്തോടെ ‘അമ്മ’ തന്നെ ചിലവുകള്‍ വഹിച്ച് സൗജന്യമായി വാക്സിന് നല്‍കിയിട്ടുണ്ട്.
ഓരോ സംഘടനകളും സെല്‍ഫ് വാക്സിനേറ്റഡ് ആയാല്‍ ഇന്‍ഡസ്ട്രി സേഫ് ആകുമെന്ന കണക്കൂട്ടലില്‍ നിന്നാണ് അങ്ങനെയൊരു നടപടിയിലേക്ക് കടന്നത്. അതുപോലെ, യൂണിറ്റിലുള്ളവരും, ഫെഫ്കയും അടങ്ങുന്ന മറ്റുള്ളവരും അങ്ങനെ തീരുമാനിക്കുകയാണെങ്കില്‍ ഷൂട്ടിംഗ് അടക്കമുള്ള നടപടികള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്നും ടിനി ടോം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക