എല്ലാം തുറക്കുന്നു. മാസ്ക് ഒഴിവാക്കി യുകെ. പ്രതിദിന കൊവിഡ് കേസുകൾ 50,000 ത്തിന് മുകളിൽ നിൽക്കേയാണ് ലോക്ഡൗൺ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കാൻ ബ്രിട്ടൻ തീരുമാനിച്ചിരിക്കുന്നത്. പൊതുസ്ഥലങ്ങളിലും മാസ്ക് നിർബന്ധമില്ലാതാക്കാനാണ് തീരുമാനം. ഒപ്പം എല്ലാ സ്ഥാപനങ്ങൾക്കും തുറന്നു പ്രവർത്തിക്കാനും പൊതുപരിപാടികളെല്ലാം നിയന്ത്രണങ്ങളില്ലാതെ നടത്താനും സർക്കാർ അനുമതി നൽകി.
അതേസമയം കൊവിഡ് കേസുകളിൽ കുറവുവരാത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ച് തുറന്നുകൊടുക്കാനുള്ള സർക്കാർ തീരുമാനത്തെ പ്രതിപക്ഷ പാർട്ടികൾ ശക്തമായി എതിർത്തു. സർക്കാർ നടപടി രോഗവ്യാപനം വർധിച്ചേക്കാമെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മാസ്ക് നിബന്ധന ഒഴിവാക്കിയതിനൊപ്പം വീട്ടിലിരുന്ന് ജോലി ചെയ്യാൻ ഏർപ്പെടുത്തിയ വർക്ക് ഫ്രം ഹോം വ്യവസ്ഥയും സർക്കാർ റദ്ദാക്കിയിട്ടുണ്ട്. നഗരത്തിലെ നിശാ ക്ലബ്ബുകൾ തുറക്കാൻ അനുമതി നൽകി. ഇൻഡോർ കായിക സ്റ്റേഡിയങ്ങൾ ഉൾപ്പെടെയുള്ള വേദികളിൽ മുഴുവൻ സീറ്റുകളിൽ ആളുകളെ പ്രവേശിപ്പിക്കാം. സിനിമ തീയേറ്ററുകൾ തുറക്കാനും അനുമതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക