അവയവ ദാനത്തിൽ കാലതാമസം നേരിടുന്നത് ഒഴിവാക്കുവാൻ നടപടി സ്വീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. കോവിഡ് സാഹചര്യത്തിൽ അതാത് മെഡിക്കല്‍ കോളേജുകളിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരെ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നോമിനിയായി നിയമിച്ച് ഉത്തരവിട്ടു. അവയവ ദാനത്തിനുള്ള അംഗീകാരം നൽകുന്ന ജില്ലാ തല ഓതറൈസേഷന്‍ കമ്മിറ്റിയില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
ശരീരത്തിന് ആരോഗ്യവും ഉന്മേഷവും പ്രദാനം ചെയ്യാൻ ‘ജൽജീര’
വിദഗ്ധ അംഗങ്ങൾ ഉൾപ്പെടുന്ന കമ്മിറ്റിയാണ് ജില്ലാ തല ഓതറൈസേഷന്‍ കമ്മിറ്റി. കമ്മിറ്റി യോഗം ചേരുക അതാത് മെഡിക്കൽ കോളേജുകളിലാണ്. സെക്രട്ടറിയേറ്റില്‍ നിന്നും ആരോഗ്യ വകുപ്പിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥന് സര്‍ക്കാര്‍ പ്രതിനിധിയായി കമ്മിറ്റിയില്‍ പങ്കുചേരാറുണ്ട്. തിരുവനന്തപുരത്തെത്തിയാണ് ഏത് ജില്ലയിലാണ് ഈ ഉദ്യോഗസ്ഥൻ തീരുമാനം എടുക്കാറുള്ളത്. എന്നാൽ , ഇപ്പോഴത്തെ സാഹചര്യത്തിൽ ദീർഘദൂര യാത്ര ചെയ്യുന്നതിലും കാലതാമസമെടുക്കുന്നതിലും ഉണ്ടാകുന്ന ബുദ്ദിമുട്ട് ശ്രദ്ധയിൽപെട്ടതിനു പിന്നാലെയാണ് നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക