സംസ്ഥാനത്ത് പെരുന്നാളുമായി ബന്ധപ്പെട്ട സർക്കാർ ഇളവുകൾ നൽകിയിട്ടുണ്ട്. കോവിഡ് സാഹചര്യത്തിൽ നൽകിയ ഇളവുകൾ സംബന്ധിച്ച് സുപ്രിംകോടതിയില്‍ മറുപടിയുമായി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുമെന്നും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറക്കുവാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. പെരുന്നാള്‍ പ്രമാണിച്ച് കേരളത്തില്‍ മൂന്ന് ദിവസത്തേക്കാണ് ലോക്ക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചത്.
സ്വിറ്റ്സര്‍ലന്‍ഡ്, മംഗോളിയ, തജികിസ്ഥാന്‍ എന്നീ രാജ്യങ്ങൾക്ക് കൂടി അംഗത്വം നൽകി ഐസിസി
ഏറെക്കാലത്തിന് ശേഷമായിരുന്നു ഞായറാഴ്ചയില്‍ ഇളവ് അനുവദിച്ചത്. രാത്രി 8 മണിവരെയാണ് കടകൾക്ക് തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി നൽകിയിരുന്നത്. സർക്കാരിന്റെ നീക്കത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും രംഗത്ത് വന്നിരുന്നു. മൂന്നാം തരംഗത്തിന്റെ സൂചന ഉണ്ടായിട്ട് പോലും ഇത്തരം ഇളവുകൾ അനുവദിച്ചതിനാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷൻ പ്രതിഷേധമറിയിച്ചത്. രാജ്യത്തെ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ കേരളത്തിലാണെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക