കേന്ദ്ര സർക്കാരിനോട് കൂടുതൽ വാക്സിൻ ആവശ്യപ്പെടുമെന്നും സംസ്ഥാനത്ത് ഓണമെത്തുന്നതിന് മുൻപായി വാക്സിനേഷൻ ഊർജിതമാക്കുമെന്നും ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ ദിവസം റെക്കോർഡ് വേഗത്തിലാണ് വാക്സിൻ നൽകിയത്. വരും ദിവസങ്ങളിൽ വാക്സിൻ ലഭിച്ചാൽ ദിനംപ്രതി നാല് ലക്ഷം ഡോസെങ്കിലും നല്കാന് ശ്രമിക്കും. നിന്നെത്തുന്ന അഞ്ച് ലക്ഷം ഡോസ് വാക്സിന് രണ്ട് ദിവസം കൊണ്ടുതന്നെ കൊടുത്ത് തീർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സാങ്കേതിക സർവകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി, കെ.ടി.യു പരീക്ഷകളും റദ്ദാക്കി
അതേസമയം, സംസ്ഥാനത്ത് കൂടുതൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അനുവദിക്കില്ല. നിലവിൽ അനുവദിച്ചിരിക്കുന്ന ഇളവുകളും നിയന്ത്രണങ്ങളും തുടരുവാൻ തന്നെയാണ് തീരുമാനം. എന്നാൽ, സംസ്ഥാനത്തെ തുണിക്കടകൾ നിയന്ത്രണങ്ങളോടെ തുറന്നു നൽകുന്നതിൽ തീരുമാനമെടുക്കും. കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങളോടെ തുണിക്കടകൾ തുറക്കുന്ന കാര്യം ആലോചിക്കും. വാക്സിൻ സ്വീകരിച്ച ജീവനക്കാരെ ഉൾപ്പെടുത്തി കടകൾ തുറക്കുവാനായിരിക്കും തീരുമാനമെടുക്കുക. നീറ്റ് പരീക്ഷക്ക് ഫോട്ടോ ആവശ്യമായതിനാല്‍ ആഴ്ചയില്‍ നിശ്ചിത ദിവസങ്ങളില്‍ സ്റ്റുഡിയോകള്‍ തുറന്ന് പ്രവര്‍ത്തിക്കാനും അനുമതി നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക