അഫ്ഗാൻ പൊലീസ് ഉദ്യോഗസ്ഥനും ഹാസ്യ നടനുമായ “ഖാഷാ സ്വാൻ” എന്നറിയപ്പെടുന്ന ഫസൽ മുഹമ്മദിനെ കൊലപ്പെടുത്തിയതായി സമ്മതിച്ച് താലിബാൻ. ഖാഷാ സ്വാനിന്റെ കൊലപാതകത്തിൽ പങ്കില്ലെന്നായിരുന്നു ആദ്യം താലിബാൻ പറഞ്ഞിരുന്നത്.
ഖഷാ സ്വാനിനെ കൈകൾ ബന്ധിച്ച നിലയിൽ താലിബാൻ ഭീകരവാദികൾ മർദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
ഖാഷാ സ്വാൻ, തെക്കൻ കാണ്ഡഹാർ പ്രവിശ്യയിലാണ് താമസിച്ചിരുന്നതെങ്കിലും രണ്ടാഴ്ച മുമ്പ് നാട്ടിലേക്ക് മടങ്ങിയിരുന്നു തുടർന്ന് ഇദ്ദേഹത്തെ താലിബാൻ തട്ടികൊണ്ടുപോയതായി അദ്ദേഹത്തോടൊപ്പം സേവനമനുഷ്ഠിച്ച ഒരു ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.
ഖാഷാ സ്വാനിന്റെ കൈകൾ പുറകിൽ കെട്ടിയിട്ട്, കാറിൽ രണ്ടുപേർക്കിടയിൽ ഇരിക്കുന്നതും ഇവർ തുടർച്ചയായി അദ്ദേഹത്തെ മർദ്ദിക്കുന്നതിന്റെയും വീഡിയോ കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു. ഖാഷാ സ്വാനിന്റെ മൃതദേഹം കാണിക്കുന്ന മറ്റൊരു വീഡിയോയും പിന്നീട് പുറത്തുവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക