തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വൻ മയക്കുമരുന്ന് വേട്ട. ലക്ഷങ്ങൾ വില വരുന്ന എം.ഡി.എം.എയുമായി നാല് പേർ പിടിയിലായി.
കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി കേസിലെ പ്രതികളാണ് ലഹരിവസ്തുക്കളുമായി പിടിയിലായത്. വിദ്യാർത്ഥികൾക്കും, സിനിമ സീരിയൽ താരങ്ങൾക്കും ഇവർ സ്ഥിരമായി മയക്കുമരുന്ന് എത്തിച്ചു നൽകിയിരുന്നതായി പൊലീസ് പറയുന്നു.
ആര്യങ്കോട്, പൂഴനാട്, കുറ്റിയാണിക്കാട് ഭാഗങ്ങളിൽ പൊലീസും, ആൻറി നാർക്കോട്ടിക് സെല്ലും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്.
കുറ്റിയാണിക്കാട് സ്വദേശി കിരൺ, ഒറ്റശേഖര മംഗലം സ്വദേശികളായ ബിനിൽ, വിപിൻ മോഹൻ, കീഴാറ്റൂർ സ്വദേശി ജോബി ജോസ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് ലക്ഷങ്ങൾ വില വരുന്ന എം.ഡി.എം.എയും നാലു കിലോ കഞ്ചാവും പിടിച്ചെടുത്തു.
ബിബിൻ മോഹൻറെ നേതൃത്വത്തിലാണ് സിനിമാ-സീരിയൽ മേഖലകളിൽ മയക്കുമരുന്നുകൾ എത്തിച്ചു നൽകുന്നത്. സംഘത്തിൽ കൂടുതൽ പ്രതികളുണ്ടെന്നും ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയെന്നും പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക