പെരിയ ഇരട്ടക്കൊലപാതക കേസിൽ അന്വേഷണം വേഗത്തിലാക്കണം. കേസിൽ സിബിഐ അന്വേഷണം നാല് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് കേരള ഹൈക്കോടതി ആവശ്യപ്പെട്ടു. കേസിൽ രണ്ടുവർഷത്തിലധികമായി പ്രതികൾ ജയിലിനകത്ത് കഴിയുകയാണെന്നും കോടതി പറയുന്നു. അടുത്തിടെ കേസിലെ പ്രതിക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആക്രമണം ഉണ്ടായിരുന്നു. ഏച്ചിലടുക്കം പൊടോളിത്തട്ടില്‍ കെഎം സുരേഷിനാണ് പരിക്കേറ്റത്. ഇയാളുടെ തലയ്ക്കാണ് അടിയേറ്റത്.
കേസിലെ പതിനൊന്നാം പ്രതി പ്രദീപിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഇപ്പോൾ കോടതിയുടെ നിർദേശം. കേസിന്റെ അന്വേഷണം വേഗത്തിൽ തന്നെ പൂർത്തിയാക്കേണ്ടതുണ്ട്. വ്യായാമത്തെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് സുരേഷിന് നേരെ ആക്രമണമുണ്ടായത്. ഗുണ്ടാ ആക്രമണ കേസില്‍ ജയിലിലായ അസീസ് ആണ് സുരേഷിനെ ആക്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക