സംസ്ഥാനത്ത് ഇന്ന് മുതൽ പുതിയ ലോക്ക്ഡൗണ്‍ നിർദേശങ്ങൾ നടപ്പിലാകും. ഇത് സംബന്ധിച്ചുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. കടകള്‍, മാര്‍ക്കറ്റുകള്‍, ബാങ്കുകള്‍,ധനകാര്യസ്ഥാപനങ്ങള്‍, ഫാക്ടറികള്‍, മറ്റു വ്യവസായ യൂണിറ്റുകള്‍, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവ പുതിയ ഉത്തരവനുസരിച്ച് തിങ്കള്‍ മുതല്‍ ശനി വരെ തുറക്കാനാകും. ടിപിആറിന് പകരം ഇനി മുതല്‍ പ്രതിവാര രോഗബാധ നിരക്ക് അടിസ്ഥാനമാക്കിയാകും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. കടകളിലും ടൂറിസം കേന്ദ്രങ്ങളിലും വാക്സിന് എടുത്ത ജീവനക്കാരുടെ എണ്ണവും ഒരേസമയം പ്രവേശിക്കാവുന്നവരുടെ എണ്ണവും പരസ്യപ്പെടുത്തുവാൻ നിർദേശമുണ്ട്.
സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവർത്തിക്കാനും അനുമതി നൽകി. കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിച്ചുകൊണ്ട് മാത്രമേ പ്രവർത്തിക്കുവാൻ സാധിക്കുകയുള്ളു. ആയിരം പേരില്‍ പത്ത് പേർ പോസിറ്റീവ് ആയാല്‍ അവിടെ ട്രിപ്പിൾ ലോക്ക്ഡൗൺ കൊണ്ടുവരും. അവശ്യവസ്തുകള്‍ വാങ്ങല്‍, വാക്സിനേഷന്, കൊവിഡ് പരിശോധന, അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍, മരുന്നുകള്‍ വാങ്ങാന്‍, ബന്ധുക്കളുടെ മരണം, അടുത്ത ബന്ധുക്കളുടെ കല്ല്യാണം, ദീര്‍ഘദൂരയാത്രകള്‍, പരീക്ഷകള്‍ എന്നീ ആവശ്യങ്ങള്‍ക്ക് വേണ്ടി ആളുകള്‍ക്ക് പുറത്തു പോകുവാനുള്ള അനുമതിയുണ്ട്. രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കാമെന്നാണ് ഉത്തരവ്. ആഗസ്റ്റ് 15 നും മൂന്നാം ഓണത്തിനും ലോക്ക്ഡൗൺ നിയന്ത്രണമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക