നൈജീരിയയിൽ ഏർപ്പെടുത്തിയിരിക്കുന്ന ട്വിറ്റർ നിരോധനം ഉടൻ തന്നെ പിൻവലിക്കും. സർക്കാരിന്റെ നിലനിൽപ്പിനെ തന്നെ അപകടത്തിലാക്കുവാൻ ട്വിറ്ററിന് സ്വാധീനമുണ്ടെന്നാണ് നൈജീരിയ അറിയിച്ചിരിക്കുന്നത്. ജൂൺ നാലിനാണ് രാജ്യത്ത് ട്വിറ്റർ സർക്കാർ നിരോധിച്ചത്. പ്രസിഡൻ്റ് മുഹമ്മദ് ബുഹാരിയുടെ ട്വീറ്റ് നീക്കം ചെയ്തതിനു പിന്നാലെയായിരുന്നു ട്വിറ്റർ നിരോധനം. ഐടി മന്ത്രി ലായ് മുഹമ്മദാണ് നൈജീരിയയിലെ ട്വിറ്റർ നിരോധനം ഉടൻ തന്നെ പിൻവലിക്കുമെന്ന് അറിയിച്ചത്.
‘വളർത്ത് നായ്ക്കൾക്ക് അടിയന്തരമായി രജിസ്ട്രേഷൻ നടത്തണം’; ഹൈക്കോടതി നിർദ്ദേശം
അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ട്വിറ്റർ നടപടി സ്വീകരിച്ചിരുന്നു. ഡൽഹിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒൻപതുവയസുകാരിയുടെ മാതാപിതാക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ചതിനാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ് നീക്കം ചെയ്തത്. പിന്നാലെ രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് ലോക്ക് ചെയ്തതായും അറിയിച്ചു. ട്വിറ്റർ നിയമം ലംഘിച്ചതിനാണ് നടപടി സ്വീകരിച്ചതെന്ന് കമ്പനി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക