അഫ്ഗാനിസ്ഥാനിൽ താലിബാൻ അധിനിവേശം നടത്തിയപ്പോൾ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ സംബന്ധിച്ച് വലിയ ഭയം ഉയർന്നുവന്നു, ഇപ്പോൾ ഒരിക്കൽ കൂടി സ്ത്രീകൾക്ക് രാജ്യത്ത് അടിമകളായി ജീവിക്കേണ്ടിവരും. അവർക്ക് പഠിക്കാനും ജോലി ചെയ്യാനുമുള്ള അവകാശം പോലും ലഭിക്കില്ല.
ഇത്തവണ തങ്ങളുടെ ഭരണത്തിൻ കീഴിൽ സ്ത്രീകളുടെ അവകാശങ്ങൾ മാനിക്കപ്പെടുമെന്ന് താലിബാൻ വാഗ്ദാനം ചെയ്തെങ്കിലും യാഥാർത്ഥ്യം വ്യത്യസ്തമാണ്.
രാജ്യം വിടാനുള്ള ഉദ്ദേശ്യത്തോടെ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന സ്ത്രീകളെയും കുട്ടികളെയും മൂർച്ചയുള്ള ആയുധങ്ങളുമായി താലിബാനികൾ ആക്രമിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു.
https://twitter.com/yamphoto/status/1427704925379760134?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1427704925379760134%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.livehindustan.com%2Finternational%2Fstory-taliban-shows-its-real-face-by-attacking-women-and-children-despite-peace-promise-4384409.html
മുൻ സർക്കാർ ജീവനക്കാരെ തേടി താലിബാൻ പോരാളികൾ കാബൂളിലും മറ്റിടങ്ങളിലും അലയുന്നുണ്ടെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ ഫോക്സ് ന്യൂസ് പുറത്തുവിട്ടു.
അവർ പലയിടത്തും വെടിവയ്ക്കുന്നു. ചൊവ്വാഴ്ച തല മറക്കാതെ വീടിനു വെളിയില്‍ കണ്ടതിന് തഖർ പ്രവിശ്യയിൽ ഒരു സ്ത്രീയെ താലിബാൻ കൊലപ്പെടുത്തി.
കാബൂൾ പിടിച്ചെടുത്തതിനു ശേഷമുള്ള ആദ്യ പത്രസമ്മേളനത്തിൽ, 1996-2001 കാലഘട്ടത്തിൽ തങ്ങളുടെ മുൻ ഭരണത്തെ അപേക്ഷിച്ച് ഇത്തവണ നിയമം മൃദുവായി പ്രയോഗിക്കുമെന്ന് താലിബാൻ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക