തിരുവനന്തപുരം: റേഷന്‍ കരിഞ്ചന്ത നടത്തുന്ന സംഘത്തെ പൂര്‍ണമായി ഇല്ലാതാക്കുക എളുപ്പമല്ലെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര് അനില്‍.
ഗോഡൗണില്‍ നിന്ന് കടകളിലേക്ക് പോകുന്ന ലോറികളില്‍ ജിപിഎസ്സും ക്യാമറയും കരിഞ്ചന്ത തടയാനായി സ്ഥാപിക്കും. നവംബര്‍ ഒന്നിന് മുമ്പ് ഇത് പൂർത്തിയാക്കുകയാണ് ലക്ഷ്യം. അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡ് തിരിച്ചേല്പിക്കാത്തവര്ക്കെതിരെ കര്‍ശന നടപടി തുടങ്ങാന്‍ പോവുകയാണെന്നും ജിആര്‍ അനില്‍ പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരും റേഷന്‍ കരിഞ്ചന്ത തടയാന്‍ വലിയ പരിശ്രമങ്ങളാണ് നടത്തിയത്. അതിന്റെ തുടര്‍ച്ചയായി നൂതന സാങ്കേതിക വിദ്യകളുപയോഗിച്ച് കരിഞ്ചന്ത പൂര്‍ണമായി തടയുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക