കാബുള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭരണം ആരംഭിച്ചതോടെ സ്ഥിതി ഗുരുതരമാവുകയാണ്. രാജ്യത്തു നിന്നും കൂട്ടപാലായനമാണ് നടക്കുന്നത്. ഇതിനിടയില്‍ അമേരിക്കന്‍ സൈന്യത്തിനും സഖ്യകക്ഷികള്‍ക്കും മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഭീകരര്‍. ആഗസ്റ്റ് 31 ന് ശേഷം യുഎസ് , യുകെ സൈന്യത്തെ രാജ്യത്ത് കണ്ടു പോകരുതെന്നാണ് താലിബാന്റെ മുന്നറിയിപ്പ്.
അമേരിക്കന്‍ സൈന്യവും സഖ്യവും അടുത്തയാഴ്ചക്കുള്ളില്‍ പൂര്‍ണമായും പിന്മാറിയില്ലെങ്കില് പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് താലിബാന് മുന്നറിയിപ്പ് നല്കുന്നു.
‘ യുഎസ്, യുകെ സൈനിക പിന്മാറ്റത്തിനായി കൂടുതല്‍ സമയം എടുത്താല്‍ ഞങ്ങളുടെ ഉത്തരം മറ്റൊന്നായിരിക്കും,’ താലിബാന് പ്രതിനിധി സുഹൈല്‍ ഷഹീന് പറഞ്ഞു.
അഫ്ഗാനിസ്താനില്‍ നിന്നുള്ള അമേരിക്കയുടെ സൈനിക പിന്മാറ്റം അവസാന ഘട്ടത്തിലാണ്. കാബൂള്‍ എയര്‍പോര്‍ട്ടില്‍ നയതന്ത്ര ഉദ്യോഗസ്ഥരെയും അഭയാര്‍ത്ഥികളെയും മറ്റും അഫ്ഗാനില്‍ നിന്നും പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് അമേരിക്കയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളും. ഇതിനിടയിലാണ് താലിബാന് മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക