തിരുവനന്തപുരം: കൊവിഡ് രോഗികൾ വർധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നാളെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും. ഇന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തില്‍ കൂടുതല്‍ തീരുമാനങ്ങള്‍ ഉണ്ടായേക്കും.
അവശ്യ സര്‍വീസുകള്‍ക്ക് മാത്രമേ അനുവാദമുണ്ടാകൂ. നാളെ പൊതുഗതാഗതമുണ്ടാവില്ല. കടകള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും വിവാഹം പോലുള്ള പൊതുചടങ്ങുകള്‍ക്കും നിയന്ത്രണമുണ്ടാകും. അനാവശ്യമായി പുറത്തിറങ്ങുന്നവരെ വിലക്കും. റോഡുകളില്‍ പരിശോധന ശക്തമാക്കും.
അതേസമയം യാത്രകളും, വ്യാപാര, വാണിജ്യ, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തടസ്സപ്പെടുത്തേണ്ടെന്നാണ് നിലപാട്. വീടുകളിലെ ക്വാറന്റൈന് ശക്തിപ്പെടുത്താന്‍ കൂടുതല്‍ നടപടികളെടുക്കും. കൊവിഡ് പടരുന്ന പ്രദേശങ്ങളില്‍ രാത്രികാല കര്‍ഫ്യൂവിന് കേന്ദ്ര നിര്‍ദ്ദേശമുണ്ട്. ഇത് സംസ്ഥാനം പരിഗണിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക