ടൊലോ ന്യൂസിനായി ഒരു മുതിർന്ന താലിബാൻ പ്രതിനിധിയെ ടിവിയിൽ അഭിമുഖം ചെയ്തതിന് ശേഷം ഇരുപത്തിനാലുകാരിയായ ബെഹേഷ്ട അർഘന്ദ് എല്ലാ ഭാഗത്തുനിന്നും പ്രശംസ നേടി. താലിബാൻ പ്രതിനിധിയെ തത്സമയ ടിവിയിൽ ഒരു വനിതാ അവതാരക അഭിമുഖം നടത്തുന്നത് ആദ്യമായാണ്.
ദിവസങ്ങൾക്ക് ശേഷം അവർ മലാല യൂസഫ്സായിയുമായി അഭിമുഖം നടത്തി . അഫ്ഗാൻ ചാനലുമായി യൂസഫ്സായിയുടെ ആദ്യ അഭിമുഖമായിരുന്നു ഇത്.
ഒരു പത്രപ്രവർത്തക എന്ന നിലയിൽ ബെഹേഷ്ട അർഘന്ദ് അവളുടെ കരിയറിലെ ഏറ്റവും ഉന്നതിയിലായിരുന്നു. 9 -ആം ക്ലാസിൽ പഠിക്കുമ്പോൾ അവൾ ഒരു പത്രപ്രവർത്തകയാകണമെന്ന് സ്വപ്നം കണ്ടു.
പക്ഷേ ഇപ്പോൾ താലിബാൻ ഏറ്റെടുത്തതിനുശേഷം അഫ്ഗാനിസ്ഥാനിൽ മാധ്യമപ്രവർത്തകരും പൗരന്മാരും നേരിടുന്ന അപകടങ്ങൾ ചൂണ്ടിക്കാട്ടി നിന്ന് ബെഹേഷ്ട പലായനം ചെയ്തു .
സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു, “ഞാൻ രാജ്യം വിട്ടു, കാരണം ദശലക്ഷക്കണക്കിന് ആളുകളെ പോലെ, എനിക്ക് താലിബാനെ ഭയമാണ്.”
സ്ഥിതി മെച്ചപ്പെട്ടാൽ, ഞാൻ സുരക്ഷിതയണെന്നും എനിക്കൊരു ഭീഷണിയുമില്ലെന്നും എനിക്കറിയാം, ഞാൻ എന്റെ രാജ്യത്തേക്ക് മടങ്ങും എന്റെ രാജ്യത്തിനുവേണ്ടി, എന്റെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും. ”
താലിബാൻ ഭരണത്തിൻ കീഴിൽ അഫ്ഗാനിസ്ഥാനിൽ സംഭവിക്കുന്നതിന്റെ പ്രതിഫലനമാണ് ബെഹെസ്ത അർഘണ്ടിന്റെ അവസ്ഥയെന്നാണ് ടോളോ ന്യൂസിന്റെ ഉടമ സാദ് മൊഹ്സെനി വിശേഷിപ്പിച്ചത്.
NIMA WORAZ: #Kabul Situation Discussed [Pashto]
In this program, host Beheshta Arghand interviews Mawlawi Abdulhaq Hemad, a close member of the Taliban’s media team, about Kabul’s situation and house-to-house searches in the city. https://t.co/P11zbvxGQC pic.twitter.com/Pk95F54xGr
— TOLOnews (@TOLOnews) August 17, 2021
മിക്കവാറും ഞങ്ങളുടെ പ്രസിദ്ധരായ എല്ലാ റിപ്പോർട്ടർമാരും പത്രപ്രവർത്തകരും പലായനം ചെയ്തു. അവരെ മാറ്റി പുതിയ ആളുകളെ കൊണ്ടുവരാൻ ഞങ്ങൾ ഭ്രാന്തന്മാരെപ്പോലെ പ്രവർത്തിക്കുന്നു. ആളുകളെ സുരക്ഷിതരാക്കുന്നതിനാലും ഓപ്പറേഷൻ തുടരുന്നതിനാലും ഞങ്ങൾക്ക് ഇരട്ട വെല്ലുവിളിയാണ്, ”മൊഹ്സെനി സിഎൻഎന്നിനോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക