പറവൂർ: തെക്കുഭാഗം ബീച്ചിൽ അമ്മക്കും മകനും നേരെയുണ്ടായ സദാചാരാ ഗുണ്ടാ ആക്രമണ കേസിൽ ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടി. തെക്കുംഭാഗം ആശിഷ് മൻസിലിൽ ആശിഷിനെയാണ് പിടികൂടിയത്
കഴിഞ്ഞ ദിവസം ആശിഷന്റെ വീട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്നു ബന്ധുക്കളുടെ വീട്ടിൽ കൂടി തിരച്ചിൽ നടത്താൻ ഇരിക്കെയാണ് തെന്മലയിൽ നിന്നു ഇയാളെ പിടികൂടിയത്. പറവൂരിൽ നിന്നു ചരക്കു ലോറിയിൽ ഇയാൾ തമിഴ്നാട്ടിലേക് കടന്നതായി പറവൂർ പോലീസിനു വിവരം ലഭിച്ചിരുന്നു.
തിങ്കളാഴ്ച വൈകിട്ട് മെഡിക്കൽ കോളേജിൽ നിന്ന് മടങ്ങും വഴി തെക്കുംഭാഗം ബീച്ചിൽ ഭക്ഷണം കഴിക്കാനായി വാഹനം നിർത്തിയപ്പോളാണ് എഴുകോൺ ചീരങ്കാവ് കണ്ണങ്കര തെക്കതിൽ (സജ്ന മൻസിൽ) ഷംല (44) മകൻ സാലു (23) എന്നിവർക്കു നേരെ ആക്രമണം ഉണ്ടായത്.
അതേസമയം ആടിനെ കാറിടിച്ചത് ചോദ്യം ചെയ്തപ്പോ തന്റെ സഹോദരനെ മർദ്ദിച്ചെന്നു ആരോപിച്ചു ആശിഷിന്റെ അഭിഭാഷകയായ സഹോദരി സംഭവ ദിവസം വൈകി പോലീസിൽ പരാതി നൽകിയിരുന്നു. ഇത് കേസ് അട്ടിമറിക്കാൻ വേണ്ടിയുള്ള നീക്കമാണെന്നു ഷംലയുടെ ബന്ധുക്കൾ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക