തൃശ്ശൂർ: ശ്വാസതടസം മൂലം ചലനമാറ്റ കുഞ്ഞിനെ കൈലെടുത്തപ്പോൾ നഴ്സ് ശ്രീജ ഭയപ്പെട്ടത് കോവിഡിനെയല്ല, ആ കുഞ്ഞു ജീവൻ നഷ്ടപ്പെടുമോ എന്നാണ്.ചുണ്ടോട് ചുണ്ട് ചേർത്തു ശ്വാസം നല്കുമ്പോ ഒന്നു മാത്രമേ ശ്രീജ ആഗ്രഹിച്ചുള്ളൂ ആ കുഞ്ഞു ജീവൻ നഷ്ടപെടരുതെയെന്ന്. കൃത്രിമ ശ്വാസം നൽകി ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർ പറഞ്ഞത് ആ ശ്വാസം ആണു കുഞ്ഞിന്റെ ജീവിൻ രക്ഷിച്ചതെന്നു. അതോടെ നെഞ്ചുപിടഞ്ഞ നിമിഷങ്ങൾകൊടുവിൽ എല്ലാർക്കും ആശ്വാസമായി.
കുഞ്ഞിന് കോവിഡ് സ്ഥികരിച്ചതോടെ ശ്രീജ ഇപ്പോൾ ക്വാറെന്റീനൽ ആണ്.
നെന്മണികര പഞ്ചായത്തു കുടുംബരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് നഴ്സ് ചിറ്റിശേരി ഇഞ്ചോടി വീട്ടിൽ ശ്രീജ പ്രമോദ് ആണ് കുഞ്ഞിനെ രക്ഷിച്ചത്. ഞായറാഴ്ച ഉച്ചക് ശര്ദിച്ച അവശ ആയി ശ്വാസതടസം നേരിട്ട കുഞ്ഞുമായി അയൽവാസി ആയ യുവതി വീട്ടിലേക് ഓടി വന്നു. കോവിഡ് കാലമായതിനാൽ കൃത്രിമാശ്വാസം നല്കാനാവില്ല ആശുപത്രിയിലെത്തിക്കാൻ ശ്രീജ പറഞ്ഞതോടെ ‘അമ്മ കുഞ്ഞിനെ ഏല്പിച്ചു ഭർത്താവിനെ വിളികനായി വീട്ടിലേക് ഓടി.
കുഞ്ഞിന് അനക്കമില്ല എന്നു മനസിലാക്കി ശ്രീജ ഉടനെ തന്നെ കുഞ്ഞിന് കൃത്രിമ ശ്വാസം നൽകി. ഒരു കുഞ്ഞു ജീവന്റെ മുന്നിൽ കോവിഡ് കാര്യമൊക്കെ ശ്രീജ തൽക്കാലം മറന്നു. ശ്രീജയുടെ ഭർത്താവും അയൽവാസിയും ചേർന്നു കുഞ്ഞിനെയും അമ്മയെയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. 2 ദിവസത്തെ ചികിത്സക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയ കുഞ്ഞു കോവിഡ ചികിത്സയിലാണ്.
ക്വാറന്റീനിൽ കഴിയുപ്പോഴും ശ്രീജക്ക് ഒരുജീവൻ രക്ഷിക്കാൻ ആയതിന്റെ സന്തോഷം
പ്രതികരിക്കാൻ ഇവിടെ എഴുതുക