ഗുവാഹത്തി: ആസാം- മിസോറാം തര്‍ക്കം രൂക്ഷമാകുന്നു. അതിര്‍ത്തിയില്‍ റോഡ് നിര്‍മ്മാണത്തിലേര്‍പ്പെട്ടിരുന്ന മിസോറാം തൊഴിലാളിയെ അസാം പൊലീസ് തോക്ക് ചൂണ്ടി ‘തട്ടിക്കൊണ്ടുപോയതായി മിസോറാം ആരോപിച്ചു’.
മിസോറാമിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള ഐറ്റ്ലാങ് പ്രദേശത്ത് നിന്ന് അസം പോലീസ് ഉദ്യോഗസ്ഥർ നിർമാണ തൊഴിലാളി ലാൽനാരമ്മാവിയയെ കണ്ണുകെട്ടി തോക്കൂചൂണ്ടി തട്ടിക്കൊണ്ടുപോയതായി മിസോറാം ആരോപിച്ചു.
അസമിലെ ഹൈലക്കണ്ടി ജില്ലയിലെ തന്റെ സഹപ്രവർത്തകന് എഴുതിയ ഒരു കത്തിൽ മിസോറാമിലെ കൊളാസിബ് ഡെപ്യൂട്ടി കമ്മീഷണർ എച്ച് ലാൽത്ലാങ്ലിയാനയാണ് ഇക്കാര്യം ആരോപിച്ചിരിക്കുന്നത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ലാൽനാരമ്മാവിയയും മറ്റുള്ളവരും റോഡ് നിർമ്മാണ സ്ഥലത്ത് ജോലി ചെയ്യുമ്പോഴായിരുന്നു സംഭവം. റോഡ് നിർമ്മാണത്തിനായി കർഷകർ ഒരു എക്സ്കവേറ്റർ വാടകയ്ക്കെടുത്തിരുന്നു. അസം പോലീസ് സ്ഥലത്തെത്തി നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തി. കത്തിൽ ആരോപിക്കുന്നു.
തട്ടിക്കൊണ്ടുപോയ ഓപ്പറേറ്ററിൽ നിന്ന് എക്സ്കവേറ്ററിന്റെ താക്കോലും പോലീസുകാർ തട്ടിയെടുത്തു, മിസോറാം ഉദ്യോഗസ്ഥൻ ആരോപിച്ചു. കമാൻഡോ യൂണിഫോം ധരിച്ച അസം പോലീസ് ജെസിബി ഓപ്പറേറ്ററെ കണ്ണുകൾ കെട്ടി തലയിൽ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി. ജെസിബി കീകൾക്കൊപ്പം അദ്ദേഹത്തിന്റെ മൊബൈൽ ഫോണും അസം പോലീസ് പിടിച്ചെടുത്തു, ”കത്തിൽ പറയുന്നു.
ഇരു സംസ്ഥാനങ്ങളും സായുധരായ ധാരാളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക