കൊല്ലം: വിസ്മയ കേസില്‍ ജയിലില്‍ കഴിയുന്ന കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷയ കോടതി തള്ളി. കിരണിന്റെ രണ്ടാമത്തെ ജാമ്യാപേക്ഷയാണിത്. കിരണ്‍കുമാര്‍ ജാമ്യത്തിന് അര്‍ഹനല്ലെന്ന കോടതിയുടെ നിരീക്ഷണത്താൽ ആണ് കോടതി ജാമ്യം തള്ളിയത്. കൊല്ലം സെഷന്‍സ് കോടതി ആണ് അപേക്ഷ തള്ളിയത്. ജില്ലാ സെഷന്‍സ് ജഡ്ജി കെ വി ജയകുമാറാണ് ജാമ്യാപേക്ഷ നിരസിച്ചത്.
വിസ്മയയുടെ മരണത്തെ തുടര്‍ന്നുള്ള ആരോപണങ്ങളെ തുടര്‍ന്ന് സർക്കാർ ഉദ്യോഗസ്ഥനായ കിരണ്‍കുമാറിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. എന്നാൽ കോടതി താനാണോ പ്രതിയെന്ന് കണ്ടെത്തും മുന്‍പ് താന്‍ കുറ്റക്കാരനെന്ന് മോടോര്‍ വാഹന വകുപ്പ് വിധിക്കുന്നത് നിയമലംഘനമാണെന്നായിരുന്നു കിരണ്‍കുമാറിന്റെ പ്രതികരണം . എന്നാല്‍ കോടതി കിരണിന്റെ വാദം അംഗീകരിച്ചില്ല. അഡ്വ. ബിഎ ആളൂരിനെ ഒഴിവാക്കിയതോടെ പ്രതിഭാഗത്തിന് വേണ്ടി അഡ്വ. പ്രതാപ ചന്ദ്രനാണ് ഹാജരായത്.
കിരണിനെതിരെ സ്ത്രീധന പീഡനത്തിനും ഗാര്‍ഹിക പീഡനത്തിനുമാണ് കേസെടുത്തിട്ടുള്ളത്. കഴിഞ്ഞ ജൂണ്‍ 21നാണ് വിസ്മയയെ കൊല്ലം പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്നാണ് വിസ്മയയുടെ ബന്ധുക്കളുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക