താലിബാൻ ഭരണത്തിൻ കീഴിൽ അഫ്ഗാനിസ്ഥാനിൽ തങ്ങളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന് ആവശ്യപ്പെട്ട് കാബൂളിൽ അഫ്ഗാൻ സ്ത്രീകൾ തെരുവിലിറങ്ങി. പടിഞ്ഞാറൻ നഗരമായ ഹെറാത്തിൽ സമാനമായ പ്രതിഷേധം കഴിഞ്ഞ ദിവസം നടന്നിരുന്നു.
പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും ഉയർത്തിപ്പിടിച്ച് അഫ്ഗാൻ സ്ത്രീകൾ വിദ്യാഭ്യാസം നേടാനും ജോലിയിൽ തുടരാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.
അമ്പതോളം സ്ത്രീകളാണ് പ്രസിഡന്റിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയത്. ധനകാര്യ മന്ത്രാലയത്തിന്റെ കവാടത്തില്‍വെച്ച് താലിബാന് പ്രവര്‍ത്തകര്‍ മാര്‍ച്ച് തടഞ്ഞെന്ന് പ്രതിഷേധക്കാരിലൊരാളായ റാസിയ ബരക്സായി പറഞ്ഞു. കുരുമുളക് സ്പ്രേയും കണ്ണീര് വാതകവും പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ താലിബാന് നേരിട്ടതെന്നും അവര്‍ ആരോപിച്ചു.
സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ഇത് നാലാമത്തെ തവണയാണ് കാബൂളിലും വടക്കന്‍ നഗരമായ ഹെരാത്തിലും സ്ത്രീകള്‍ രംഗത്തെത്തുന്നത്. എന്നാല്‍ തോക്കുപയോഗിച്ചാണ് പ്രതിഷേധക്കാരെ താലിബാന് നേരിടുന്നതെന്നും ഇവര്‍ ആരോപിച്ചു.
സമരക്കാര്‍ക്ക് ചുറ്റും വളഞ്ഞ് വീട്ടില്‍ പോകാന്‍ ആവശ്യപ്പെടുകയാണെന്നും ഇവര്‍ ആരോപിച്ചു. ഒരു സ്ത്രീയെ താലിബാന് മര്‍ദ്ദിച്ച് ചോരയൊലിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. നയരൂപീകരണ സ്ഥാനങ്ങളിലൊന്നും താലിബാന് സ്ത്രീകളെ നിയമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക