കാബൂള്‍:യുഎന്‍ ഭീകര പട്ടികയിലുള്ള താലിബാന് നേതാവ് അഫ്ഗാന്റെ പുതിയ പ്രധാനമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ട്. മുല്ല മുഹമ്മദ് ഹസ്സന് അഖുന്ദിനെയാണ് പ്രധാനമന്ത്രിയായി താലിബാന് പരിഗണിക്കുന്നത്.
ഇരുപത് വര്‍ഷമായി താലിബാന് ഉന്നതാധികാര സഭയായ റെഹ്ബാരി ശുരയുടെ തലവനാണ്. അമേരിക്കന്‍ അധിനിവേശത്തിന് മുന്‍പത്തെ താലിബാന് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു.
സൈനിക നേതാവ് എന്നതിലുപരി മത നേതാവ് എന്ന നിലയിലാണ് ഹസ്സന് അറിയപ്പെടുന്നത്. താലിബാന്റെ മതനേതാവ് ഷെയ്ഖ് ഹിബാതുള്ള അഖുന്‍സാദയുമായി അടുത്ത ബന്ധമുള്ള നേതാവുകൂടിയാണ് എന്നത് ഹസ്സന്റെ പേരിലേക്ക് എത്താന്‍ കാരണമായി എന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക