ഛത്തീസ്ഗഢിലെ കോര്‍ബ ജില്ലയില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഗുഡ്ഡു ആനന്ദ്, രാജു ജാങ്ക്ഡെ എന്നിവരാണ് മദ്യ ലഹരിയിൽ വെള്ളിക്കെട്ടന് (Indian Krait) വിഭാഗത്തില്‍പ്പെടുന്ന പാമ്ബിന്റെ തലഭാഗവും വാലും കഴിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇരുവരെയും ബന്ധുക്കള്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇന്ദിര നഗര്‍ പ്രദേശത്തെ ദേവാംഗന്‍ പരയിലെ ഒരു വീട്ടില്‍ കണ്ട വിഷപ്പാമ്ബിനെ വീട്ടുകാര്‍ പിടികൂടി തീയില്‍ എറിയുകയായിരുന്നു. തുടര്‍ന്ന് പാതി കത്തിയ പാമ്ബിനെ വീട്ടുകാര്‍ എടുത്തു റോഡിലേക്ക് എറിഞ്ഞു. അല്പസമയത്തിന് ശേഷം ഇതുവഴി വന്ന മദ്യലഹരിയിലായിരുന്ന ഗുഡ്ഡുവും രാജുവും പാതി വെന്ത പാമ്ബിനെ എടുത്തുകൊണ്ടുപോകുകയും മദ്യത്തിനൊപ്പം കഴിക്കുകയുമായിരുന്നു.
രാജു പാമ്ബിന്റെ തലഭാഗവും ഗുഡ്ഡു വാല്‍ഭാഗവുമാണ് കഴിച്ചതെന്ന് വീട്ടുകാര്‍ പറയുന്നു. ഇതിനുശേഷം ഇരുവര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതില്‍ രാജുവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പാതിവെന്ത പാമ്ബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക