പാലക്കാട്: ഒറ്റപ്പാലത്ത് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വയോധികയുടെ മരണം ആത്മഹത്യയല്ല, കൊലപാതകമെന്ന് തെളിഞ്ഞു. മരിച്ച ഖദീജയുടെ കൈഞരമ്പുകള്‍ മുറിഞ്ഞ നിലയിലായിരുന്നതിനാല്‍ ആത്മഹത്യയാണെന്നാണ് ആദ്യം സംശയിച്ചിരുന്നത്. പിന്നീട് മരണം കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.
മരിച്ച ഖദീജയുടെ സഹോദരി പുത്രി ഷീജ, മകൻ യാസിര്‍ എന്നിവരാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ കുറ്റം സമ്മതിച്ചു
കഴിഞ്ഞ ദിവസം വൈകിട്ടാണ് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ റോഡിൽ താമച്ചിരുന്ന ഖദീജയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ ഖദീജയ്ക്കൊപ്പം താമസിച്ചിരുന്ന ഷീജയെയും കുടുംബത്തേയും കാണാതായി.
സൈനിക വിമാനത്തിന്റെ ചിറകില്‍ കയര്‍ കെട്ടി ഊഞ്ഞാലാടുന്ന താലിബാന് ഭീകരര്‍; വീഡിയോ വൈറലാകുന്നു
തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലിനൊടുവിൽ വൈകിട്ടോടെ യാസിറിനെയും ഒറ്റപ്പാലത്തെ ലോഡ്ജിൽ നിന്ന് രാത്രി വൈകി ഷീജയെയും പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
സ്വര്‍ണ്ണം കൈക്കലാക്കാനാണ് ഇവർ ഖദീജയെ കൊലപ്പെടുത്തിയത്. ശ്വാസം മുട്ടിച്ചാണ് കൃത്യം നടത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാനാണ് ഖദീജയുടെ കൈ ഞരന്പുകൾ മുറിച്ചത്.
കൊലപാതകത്തിന് ശേഷം മുംബൈയിലേക്ക് കടക്കാനായിരുന്നു ഷീജയും മകനും ലക്ഷ്യമിട്ടിരുന്നത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക