മുംബൈ: മുംബൈ സാക്കിനാക്കയില്‍ ബലാത്സംഗത്തിനും ക്രൂര അക്രമത്തിനും ഇരയായ 32കാരി മരണത്തിന് കീഴടങ്ങി. വെള്ളിയാഴ്ചയാണ് യുവതി ബലാത്സംഗത്തിനിരയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.
യുവതിയുടെ സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയതിനെ തുടര്‍ന്ന് അതീവഗുരുതരാവസ്ഥയിലായിരുന്നു. വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച മരണത്തിന് കീഴടങ്ങി. ടെമ്പോ വാനിനുള്ളില്‍ വെച്ചാണ് യുവതി ക്രൂരമായ ആക്രമണത്തിന് ഇരയായത്.
വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നേകാലോടെയാണ് സാക്കിനാക്കയിലെ ഖൈരാനി റോഡില്‍ യുവതിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പരിശോധനയില്‍ യുവതി ബലാത്സംഗത്തിനിരയായതായി കണ്ടെത്തി. സംഭവത്തില്‍ മോഹിത് ചൗഹാന് (45) എന്നയാളെ അറസ്റ്റ് ചെയ്തു.
വഴിയാത്രക്കാരനാണ് യുവതിയെ റോഡില്‍ കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. പ്രതി യുവതിയെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെന്ന് പൊലീസ് അറിയിച്ചു. യുവതിയുടെ ജനനേന്ദ്രിയത്തിലും മലദ്വാരത്തിലും മാരകമായ മുറിവേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക