ബാർബഡോസിൽ നിന്ന് യോർക്ക്ഷെയറിലേക്ക് യാത്ര ചെയ്ത ഒരു ‘അടിവസ്ത്ര സ്നേഹി’യായ പല്ലിയെ കണ്ടെത്തി.
സൗത്ത് യോർക്ക്ഷെയറിലെ റോത്തർഹാമിലെ വീട്ടിലെത്തിയ ശേഷം സ്യൂട്ട്കേസ് അഴിച്ചപ്പോൾ ലിസ റസ്സൽ ആണ് ഇപ്പോൾ ബാർബി എന്ന് വിളിക്കപ്പെടുന്ന ചെറിയ പല്ലിയെ കണ്ടത്. യുവതിയുടെ ബ്രായ്ക്കുള്ളില്‍ ആരുമറിയാതെ ‘ഒളിച്ചിരുന്നാ’ണ് പല്ലി യാത്ര നടത്തിയത്.
47 -കാരിയായ ലിസ റസ്സൽ സൗത്ത് യോർക്ക്ഷെയറിലെ റോത്തർഹാമിലെ തന്റെ വീട്ടിലേക്ക് മടങ്ങിയ ശേഷമാണ് ഗെക്കോയെ കണ്ടെത്തിയതെന്ന് ബിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. സ്യൂട്ട്കേസ് തുറന്ന് സാധനങ്ങൾ പരിശോധിച്ചപ്പോഴാണ് അവൾ ബാർബി എന്ന് പേരിട്ട പല്ലിയെ കണ്ടത്.
എന്നിരുന്നാലും അവൾ എന്താണ് കണ്ടെത്തിയതെന്ന് മനസിലാക്കാൻ അവൾക്ക് ഒരു നിമിഷമെടുത്തു. അവൾ ആദ്യം ബ്രായിൽ വിശ്രമിക്കുന്ന പല്ലിയെ ഒരു പുള്ളിയായി
തെറ്റിദ്ധരിച്ചതായി വാർത്താ ഏജൻസിയോട് പറഞ്ഞു.
യഥാർത്ഥത്തിൽ ഏകദേശം 1,500 ഗെക്കോ സ്പീഷീസുകളുണ്ടെന്ന് ലൈവ് സയൻസ് വ്യക്തമാക്കുന്നു. ജീവിവർഗങ്ങളെ ആശ്രയിച്ച്, ഗെക്കോകൾക്ക് 0.6 ഇഞ്ച് മുതൽ 14 മുതൽ 17 ഇഞ്ച് വരെ വലിപ്പം വ്യത്യാസപ്പെടാം. അന്റാർട്ടിക്കയിലും മഴക്കാടുകൾ മുതൽ മരുഭൂമികൾ വരെയുമുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും കാണാവുന്ന ജീവജാലങ്ങളാണ് അവ.
റസ്സൽ ബിബിസി ന്യൂസിനോട് പറഞ്ഞതുപോലെ, തന്റെ അടിവസ്ത്രത്തിൽ ഒളിഞ്ഞിരിക്കുന്ന ഗെക്കോയെ ആദ്യം കണ്ടപ്പോൾ ഞെട്ടിപ്പോയി. “അത് ചലിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാൻ നിലവിളിക്കാൻ തുടങ്ങി. 4000 മൈൽ യാത്രയ്ക്ക് ശേഷം നിങ്ങളുടെ ബ്രായിൽ നിങ്ങൾ പ്രതീക്ഷിക്കുന്നത് ഇതല്ല,” അവൾ പറഞ്ഞു.
സ്യൂട്ട്കേസിൽ ഇരുന്നിട്ടും ഗെക്കോയ്ക്ക് പരിക്കൊന്നും പറ്റിയില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക