കോണ്‍ഗ്രസ് വിട്ടു വരുന്നവരെ മാലിന്യം എന്ന് വിളിക്കുന്നവര്‍ തിരിഞ്ഞു നോക്കുന്നത് നല്ലതായിരിക്കുമെന്ന് അനില്‍ കുമാര്‍ പറഞ്ഞു. ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞ സുധാകരനാണ് മര്യാദ പഠിപ്പിക്കാന്‍ നോക്കുന്നത്. ഇന്ദിരാ ഗാന്ധിയുടെ ചിതാഭസ്മം പയ്യാമ്പലത്ത് ഒഴുക്കിയപ്പോള്‍ ബീച്ച് മലിനമായെന്ന് പറഞ്ഞയാളാണ് സുധാകരന്. ആ സുധാകരനാണ് ഇപ്പോഴത്തെ പ്രസിഡന്റ്.
അച്ചടക്കത്തെ കുറിച്ചു പറയാന്‍ മുരളിക്കെന്ത് അര്‍ഹതയാണ് ഉള്ളതെന്നും അനിൽ കുമാർ ചോദിച്ചു. സോണിയ ഗാന്ധിയെയും അഹമ്മദ് പട്ടേലിനെയും ഓരോന്ന് വിളിച്ച എ.കെ.ആന്റണിയെ മുക്കാലില്‍ കെട്ടി അടിക്കണമെന്ന് പറഞ്ഞ മുരളീധരനാണോ അച്ചടക്കം പഠിപ്പിക്കുന്നത്തെന്നും അദ്ദേഹം ചോദിച്ചു.
തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് എത്തിയ അനില്‍ കുമാറിന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലും ജില്ലാ കമ്മിറ്റി ഓഫീസിലും ഗംഭീര സ്വീകരണമാണ് സിപിഎം നല്‍കിയത്. മുദ്രാവാക്യം വിളിയോടെയാണ് പ്രവര്‍ത്തകര്‍ അനില്‍ കുമാറിനെ സ്വീകരിച്ചത്. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി നല്കിയ സ്വീകരണത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക