വിദേശത്ത് ജോലി വാഗ്ദാനം നൽകി ആളുകളിൽ നിന്നും പണം തട്ടുന്നത് പതിവ് വാർത്തയാണ്. ഇതുപോലെ ജോലി വാഗ്ദാനം ചെയ്ത് ഒട്ടനേകം ആളുകളിൽ നിന്നും പണം തട്ടിയ ആൾ അറസ്റ്റിലായി. പാല വെട്ടിച്ചിറ സ്വദേശി പനക്കപ്പറമ്ബില്‍ തോമസ് (61)ആണ് അറസ്റ്റിലായത്. 12 കോടിയോളമാണ് ഇയാൾ ആളുകളിൽ നിന്നും തട്ടിയത്. ഇതിനെ തുടർന്ന് മുരിക്കാശ്ശേരി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇയാളുടെ ചതിക്കുഴിയിൽപ്പെട്ട പതിനാറാംകണ്ടം ചരളങ്ങാനം സ്വദേശി തൈക്കൂട്ടത്തില്‍ ബിനു ജോര്‍ജാണ് പരാതി നല്‍കിയത്. ഇയാൾക്കെതിരെ പരാതി നൽകിയതിന് ശേഷം അന്വേഷണം നടക്കുന്നതിനിടെ ഇയാള്‍ മുങ്ങി. എന്നാൽ മൈസൂരുവില്‍ നിന്നും സൈബർ സെല്ലിന്റെ സഹായത്തോടുകൂടി നടത്തിയ അന്വേഷണത്തിൽ ഇയാളെ പിടികൂടാൻ കഴിഞ്ഞു. എസ്.ഐ എബി പി.മാത്യു, സിവില്‍ ഓഫിസര്‍ കെ.ആര്. അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക