ബെംഗളൂരു: ഗ്രാമത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ കാരണം ആളുകളുടെ വിവാഹം നടക്കുന്നില്ലെന്ന് പരാതിപ്പെട്ട് യുവതി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് കത്തെഴുതി.
ദേവംഗരെ ജില്ലയിലെ എച്ച് രാംപുര ഗ്രാമത്തിലെ സ്കൂള്‍ ടീച്ചര്‍ ബിന്ദുവാണ് പരിഹാരം തേടി മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. ഗ്രാമത്തിലെ മോശപ്പെട്ട റോഡുകള്‍ കാരണം യുവതികളുടെയും യുവാക്കളുടെയും വിവാഹം മുടങ്ങുന്നെന്നാണ് പ്രധാന പരാതി.
മൃഗാശുപത്രിക്കു മുന്നില്‍ വലയില്‍ കുരുങ്ങികിടന്ന് കര്‍ഷകരുടെ സമരം, ചെവി മുറിച്ച് കഴുത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ച് രക്തം ഊറ്റിക്കൂടിച്ച് ആടുകളെ കൊല്ലുന്ന അജ്ഞാത ജീവിയെ പിടികൂടണമെന്ന് ആവശ്യം
എത്രയും വേഗത്തില്‍ റോഡുകള്‍ നന്നാക്കി തരണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. ഗ്രാമത്തിലെ മറ്റ് പ്രശ്നങ്ങളും ബിന്ദു കത്തില്‍ ചൂണ്ടിക്കാട്ടി.
”ഞങ്ങളുടെ ഗ്രാമത്തിലേക്ക് നല്ല ഗതാഗത സൗകര്യമില്ല. ഇപ്പോഴും പിന്നാക്കാവസ്ഥയിലാണ്. നല്ല റോഡുകളില്ലാത്തതിനാല്‍ ഇവിടെയുള്ളവര്‍ക്ക് വിദ്യാഭ്യാസമില്ലെന്ന ധാരണയാണ് പുറത്തുള്ളവര്‍ക്ക്.
അതുകൊണ്ട് തന്നെ വിവാഹാലോചനകള്‍ വരുന്നില്ല”- ബിന്ദു കത്തില്‍ ചൂണ്ടിക്കാട്ടി. പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക