കൊച്ചി: കോലഞ്ചേരിയില്‍ മൃഗാശുപത്രിക്കുമുന്നില്‍ വലയില്‍ കുരുങ്ങികിടന്ന് കര്‍ഷകരുടെ സമരം. ചെവി മുറിച്ച് കഴുത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ച് രക്തം ഊറ്റിക്കൂടിച്ച് ആടുകളെ കൊല്ലുന്ന അജ്ഞാത ജീവിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
പൂത്തൃക്ക, ഐക്കരനാട് എന്നി പഞ്ചായത്തുകളില്‍ രണ്ടുമാസത്തിനിടെ 20തിലധികം ആടുകളാണ് അജ്ഞാത ജീവിയുടെ അക്രമത്തില്‍ കൊല്ലപ്പെട്ടത്. രാത്രിയിലാണ് അജ്ഞാത ജീവിയെത്തുക. ചെവി മുറിച്ച് കഴുത്തിൽ ആഴത്തിൽ മുറിവുണ്ടാക്കി രക്തം ഊറ്റി കുടിക്കുന്ന ജീവിയെന്നാണ് കര്‍ഷകര്‍ പറയുന്നത്.
ഓഫീസിലേക്ക് പോകും വഴി വിശന്നപ്പോള്‍ സാന്‍വിച്ച് വാങ്ങി; കഴിച്ചു തുടങ്ങിയപ്പോള്‍ സാന്‍വിച്ചിനുള്ളില്‍ ഒരു അപ്രതീക്ഷിത ‘അതിഥി’, ഞെട്ടി യുവാവ്
രണ്ടു പഞ്ചായത്തുകളിലെയും ജനങ്ങള്‍ ഇപ്പോള്‍ രാത്രിയില്‍ ഭീതിയിലാണ്. പലതവണ നാട്ടുകാര്‍ ഇടപെടലാവശ്യപ്പെട്ട് പോലീസ് വനം മൃഗസംരക്ഷണവകുപ്പ് എന്നിവിടങ്ങളില്‍ കയറിയിറങ്ങിയെങ്കിലും നടപടിയില്ല. ഇതോടെയാണ് വലയില്‍ കുരുങ്ങി പ്രതിക്ഷേധം രേഖപ്പെടുത്താന്‍ കര്‍ഷകര്‍ തീരുമാനിച്ചത്.
പിടികൂടാൻ പ്രദേശത്ത് വനം വകുപ്പ് ഇടപെട്ട് കൂടുകൾ സ്ഥാപിക്കണമെന്നും കർഷകര്‍ ആവശ്യപെടുന്നുണ്ട് ഇതോടോപ്പം നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഇവര്‍ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക