തേസ്പൂര്: ആസാമില്‍ കാര്‍ഷിക സര്‍വകലാശാലയിലെ എന്‍ട്രന്‍സ് പരീക്ഷ എഴുതാന്‍ എത്തിയ പെണ്‍കുട്ടിയെ ഷോര്‍ട്ട്സ് ധരിച്ചെത്തി എന്നതിന്റെ പേരില്‍ തടഞ്ഞതായി പരാതി. എന്നാല്‍ പിന്നീട് പെണ്‍കുട്ടി കര്ട്ടന് ഉടുത്താണ് പരീക്ഷയെഴുതിയത്. ആസാമിലെ തേസ് പൂരിലാണ് സംഭവം.
പരീക്ഷയ്ക്ക് കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ട എല്ലാ രേഖകളും ഞാന്‍ കൊണ്ടു വന്നിരുന്നു എന്നാല്‍ ഷോര്‍ട്ട്സ് ധരിക്കരുത് എന്ന് മാര്ഗ്ഗനിര്ദേശങ്ങളില് ഇല്ലായിരുന്നു, പരീക്ഷയ്ക്ക് ശേഷം പെണ്‍കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.
ഷോര്‍ട്ട്സ് ധരിച്ച് പരീക്ഷ എഴുതിയാല്‍ എന്താണ് കുഴപ്പം എന്ന് പരീക്ഷ നടത്തിപ്പിന് എത്തിയവരോട് ചോദിച്ചെങ്കിലും തന്നെ തടഞ്ഞത് അല്ലാതെ അവര്‍ വ്യക്തമായ ഉത്തരം നല്‍കിയില്ല- പെണ്‍കുട്ടി പറയുന്നു.
ഗ്രാമത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ കാരണം ആളുകളുടെ വിവാഹം നടക്കുന്നില്ല; കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് കത്തെഴുതി യുവതി
അതേ സമയം പിന്നീട് പരീക്ഷ നടക്കുന്നയിടത്തെ ഒരു കര്ട്ടന് ഉടുത്ത് പരീക്ഷയെഴുതുകയായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടിക്കൊപ്പം വന്ന പിതാവ് പാന്റ് തേടിയും പോയി. എന്തായാലും സംഭവം ആസാമില്‍ വലിയ ചര്‍ച്ചയ്ക്ക് വഴി വച്ചിരിക്കുകയാണ്.
വലിയ അപമാനമാണ് സംഭവം എന്നാണ് പത്തൊന്‍പതുകാരിയായ പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക