ഹൈദരാബാദ്: തെലങ്കാനയിലെ മേദക് ജില്ലയില്‍ ഭക്ഷണം കഴിക്കാത്തതിന് മൂന്നു വയസ്സുകാരിയായ മകളെ കഴുത്തില്‍ പിടിച്ച് നിലത്തടിച്ച് അച്ഛന്റെ ക്രൂരത. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് സ്വമേധയാ കേസെടുത്തു.
32കാരനായ മുന്‍സിപ്പല്‍ കോണ്ട്രാറ്റ് വര്‍ക്കറായി ജോലി ചെയ്യുന്ന എം നാഗരാജുവാണ് കുഞ്ഞിനെ മര്‍ദ്ദിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന്റെ വീഡിയോ എടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു.
കുട്ടി ഭക്ഷണം കഴിക്കാത്തതിനെ തുടര്‍ന്നായിരുന്നു സംഭവം. കുട്ടിയുടെ കഴുത്തില്‍ പിടിച്ച് കയര്‍ കൊണ്ട് മര്‍ദ്ദിച്ച ശേഷം നിലത്തടിക്കുകയായിരുന്നു.
എല്ലാ കാര്യത്തിനും മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട ആവശ്യമില്ല, അദ്ദേഹം രാഷ്ട്രീയക്കാരന് മാത്രമല്ല, ഭരണകര്‍ത്താവ് കൂടിയാണ്; അദ്ദേഹം പറയേണ്ടതില്ല. ചെയ്താല്‍ മതി; നല്ല ബുദ്ധിയുള്ള സര്‍ക്കാരാണ് ഇവിടെയുള്ളതെന്ന് സുരേഷ് ഗോപി
ഈ സമയത്ത് കുഞ്ഞിന്റെ അമ്മ വെണ്ണലയും അടുത്തുണ്ടായിരുന്നു. ഭര്‍ത്താവിനെ പിന്തിരിപ്പിക്കുന്നതിന് പകരം ഇവര്‍ സംഭവങ്ങള്‍ ആസ്വദിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.
ഇത് വൈറലായി മാറിയതിന് പിന്നാലെയാണ് പൊലീസ് കുട്ടിയുടെ അച്ഛനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക