പട്ന: ബലാത്സംഗ കേസ് പ്രതിയ്ക്ക് വിചിത്ര ശിക്ഷ വിധിച്ച് കോടതി. ബലാത്സംഗത്തിന് ഇരയായ യുവതിയുടെത് ഉള്‍പ്പെടെ നാട്ടിലുള്ള എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങള്‍ ആറു മാസം അലക്കി ഇസ്തിരിയിട്ട് നല്‍കണം !
ബീഹാറിലെ മധുബാനിയിലെ ഒരു കോടതിയാണ് പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്. പ്രതിയ്ക് ജാമ്യം അനുവദിക്കുമ്പോഴാണ് മധുബാനി കോടതി ശിക്ഷയും പ്രഖ്യാപിച്ചിരിക്കുന്നത് .
കോടതി ഉത്തരവ് പ്രകാരം പ്രതി ശിക്ഷയായി ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങൾ ആറ് മാസത്തോളം അലക്കി ഇസ്തിരിയിടണം.
ഇര ഉൾപ്പെടെ എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങൾ സൗജന്യമായി അലക്കുമെന്ന വ്യവസ്ഥയിൽ പ്രതിയായ ലാലൻ കുമാർ സഫിയ്ക്ക് ജഞ്ചാർപൂർ കോടതിയിലെ എഡിജെ അവിനാഷ് കുമാർ ജാമ്യം അനുവദിച്ചു.
പിപിഎഫും കിസാൻ വികാസ് പത്രയും ഉൾപ്പെടെയുള്ള പോസ്റ്റ് ഓഫീസിന്റെ ഈ 5 സ്കീമുകളിൽ പലിശ എഫ്ഡിയേക്കാൾ കൂടുതലാണ്; പണം നിക്ഷേപിക്കുന്നത് എവിടെയാണ് കൂടുതല്‍ മികച്ചതെന്ന് അറിയാം
അലക്കുകാരനായ പ്രതിയ്ക്ക് വെറും 20 വയസ്സ് മാത്രമാണ് പ്രായമെന്നും മാപ്പ് നൽകണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകർ വാദിച്ചു. പ്രതി തന്റെ പ്രൊഫഷണൽ ശേഷിയിൽ സമൂഹത്തെ സേവിക്കാൻ തയ്യാറാണെന്നും അഭിഭാഷകർ പറഞ്ഞു. ചൊവ്വാഴ്ച കോടതി പ്രതിയ്ക്ക് ജാമ്യം അനുവദിച്ചു.
കഴുകുന്നതിനും ഇസ്തിരിയിടുന്നതിനും പുറമേ 10,000 രൂപ വീതം രണ്ട് ആൾജാമ്യവും നൽകാൻ കോടതി പ്രതിയോട് ആവശ്യപ്പെട്ടു. ആറുമാസത്തെ സേവനത്തിനുശേഷം, പ്രതി ഗ്രാമത്തിലെ തന്റെ സൗജന്യ സേവനത്തിന് ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥൻ നൽകുന്ന സർട്ടിഫിക്കറ്റ് കൈമാറണം.
എഡിജെ അവിനാഷ് കുമാറിന്റെ കോടതി ഇത്തരം വിചിത്രമായ വിധികൾ മുൻപും പ്രസ്താവിച്ചിട്ടുണ്ട്. 2021 ഓഗസ്റ്റിൽ ലോക്ക്ഡൗൺ സമയത്ത് സ്കൂളുകൾ തുറക്കുന്നതിനെതിരെ ഒരു കേസ് ഫയൽ ചെയ്തതിന് ഗ്രാമത്തിലെ കുട്ടികളെ സൗജന്യമായി പഠിപ്പിക്കാൻ ഒരു അധ്യാപകനോട് അദ്ദേഹം ഉത്തരവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക