കൊച്ചി: താൻ കോസ്മറ്റോളജിസ്റ്റല്ലെന്ന് ക്രൈംബ്രാഞ്ചിന് മൊഴി നൽകി പുരാവസ്തു തട്ടിപ്പിൽ പിടിയിലായ മോൺസൻ മാവുങ്കൽ. ആകെ പഠിച്ചത് ബ്യൂട്ടീഷൻ കോഴ്സാണ്. ഇതുവെച്ചിട്ടാണ് ചികിത്സ നടത്തിയിരുന്നതെന്നും മോൺസൻ വ്യക്തമാക്കി.
മാർക്കറ്റിൽ ലഭ്യമാകുന്ന വിവിധ മരുന്നുകൾ കൂട്ടിച്ചേർത്ത് പുതിയ മരുന്നെന്ന രീതിയിൽ ചികിത്സക്ക് വരുന്നവർക്ക് നൽകിയിട്ടുണ്ടെന്നും മോൺസൻ മൊഴി നൽകി. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ അടക്കമുള്ളവർ മോൺസണിൽ നിന്ന് ചികിത്സ നേടിയിരുന്നു എന്നതും ശ്രദ്ധേയമാണ്.
മോൺസനെ മൂന്ന് മണിയോടെ കോടതിയിൽ ഹാജരാക്കി. കോടതി ഈ മാസം ഒമ്പത് വരെ മോൺസനെ റിമാൻഡിലാക്കി.എറണാകുളം ജെസിഎം കോടതിയിലാണ് ഇയാളെ ഹാജരാക്കിയത്. ഇയാളെ കസ്റ്റഡിയിൽ വേണമെന്ന ക്രൈബ്രാഞ്ച് അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക