ഷഹീന് ചുഴലിക്കാറ്റ് തീരത്തോടടുക്കുന്ന പശ്ചാത്തലത്തിൽ ഒമാൻ കനത്ത ജാഗ്രതയിലാണ്. രാജ്യത്ത് കഴിഞ്ഞ ദിവസം മുതല്‍ അതിശക്തമായ മഴ തുടരുകയാണ്. കാറ്റ് നേരിട്ട് ബാധിക്കുമെന്ന് കരുതപ്പെടുന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഇതിനെ തുടർന്ന് രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
ചുഴലിക്കാറ്റിന്റെ കേന്ദ്ര ഭാഗം ഇപ്പോള്‍ മസ്കത്ത് തീരത്തുനിന്ന് 62.67 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ജനങ്ങൾ വീടുകളുടെ ജനലുകളും വാതിലുകളും അടച്ച് വീടിനുള്ളിൽ കഴിയണമെന്ന് ഒമാൻ ദേശിയ ദുരന്ത നിവാരണ സമതി ആവശ്യപ്പെട്ടു. രാജ്യത്ത് പലയിടങ്ങളിലും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മസ്കത്ത് ഗവര്‍ണറേറ്റിൽ ബൗഷറിലെ അൽ-അത്തൈബ മേഖലയില്‍ വെള്ളപ്പാച്ചിലിൽ വാഹനത്തിനുള്ളിൽ കുടുങ്ങിയ രണ്ടുപേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ റെസ്ക്യൂ സംഘം രക്ഷപെടുത്തി. വീടുകളിൽ വെള്ളം കയറിയതിനെ തുടര്‍ന്ന് മത്ര വിലായത്തിൽ ഏഴ് പേരെ രക്ഷപ്പെടുത്തി.
ഒമാന്റെ പ്രധാന റോഡുകളിൽ വെള്ളം കയറിയതിനാൽ വാഹന യാത്രക്കാർ ജാഗ്രത പുലർത്തണമെന്ന് കർശന നിർദ്ദേശം നല്കി. മത്സ്യ ബന്ധന തൊഴിലാളികളോടും കന്നുകാലി, തേനീച്ച വളർത്തൽ തുടങ്ങിയ കൃഷികളിൽ ഏർപെട്ടവരോടും ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് ഒമാൻ കൃഷി മത്സ്യ – ജലവിഭവ മന്ത്രാലയം അറിയിച്ചു.
അണക്കെട്ടുകളെ സമീപിക്കരുതെന്നും താഴ്വരകളിൽ നിന്ന് അകന്നു നിൽക്കണമെന്നും മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. പ്രധാന റോഡായ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന്റെ അൽ സഹ്വാ ടവർ മുതൽ ഖുറം ഫ്ലൈ ഓവർ വരെ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചിട്ടുവെന്നു ഒമാൻ ദുരന്തര നിവാരണ സമതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക