കൊച്ചി: പോലീസ് എന്ത് അടിസ്ഥാനത്തിലാണ് മോൻസന് സംരക്ഷണം നൽകിയതെന്ന് ഹൈക്കോടതി . പൊലീസ് സംരക്ഷണം നൽകുമ്പോൾ ഇത്തരക്കാരുടെ വിശ്വാസ്യത കൂടും. മോൻസനുമായി അടുപ്പമുള്ള പൊലീസ് ഉദ്യോഗസ്ഥർ ഇപ്പോഴും സർവീസിലുണ്ട്.
പൊലീസുകാർ ഇയാളുടെ വീട്ടിൽ പോയപ്പോൾ എന്തുകൊണ്ട് ഈ നിയമലംഘനങ്ങൾ കണ്ടില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.
മോൻസന്റെ വീട്ടിൽ ആനക്കൊമ്പ് കാണുമ്പോൾ അതിനെ കുറിച്ച് പൊലീസ് അന്വേഷിക്കണ്ടേ എന്ന് ചോദിച്ച കോടതി എന്തുകൊണ്ട് നേരത്തെ ഇയാളെ കുറിച്ച് അന്വേഷിച്ചില്ല എന്ന് അറിയിക്കാൻ ഡിജിപിക്ക് നിർദേശം നൽകുകയും ചെയ്തു.
ഒട്ടേറെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ആരോപണ വിധേയരായ കേസിൽ സംസ്ഥാന പൊലീസിൻറെ അന്വേഷണം കാര്യക്ഷമമാകുമോയെന്നും കോടതി ചോദിച്ചു.
പൊലീസ് പീഡിപ്പിക്കുന്നു എന്നാരോപിച്ച് മോൻസൻറെ മുൻ ഡ്രൈവർ നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക