നെല്ലിയാമ്പതിയിൽ ഗതാഗതം പുനഃസ്ഥാപിച്ചു. തുടർച്ചയായി പെയ്ത മഴയിൽ ചുരം റോഡിന് കുറുകെ വീണ മരം കൊല്ലങ്കോട് ഫയർഫോഴ്സും പോത്തുണ്ടി വനം വകുപ്പ് ഉദ്യോഗസ്ഥരും കൂടി മുറിച്ചുമാട്ടുകയും ഗതാഗതം പുന:സ്ഥാപിക്കുകയുമായിരുന്നു. പ്രദേശത്ത് നിലവിൽ ക്യാമ്പുകൾ തുറന്നിട്ടില്ലെന്നും കാര്യമായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ചിറ്റൂർ തഹസിൽദാർ ഡി. അമൃതവല്ലി അറിയിച്ചു.
സാഫ് കപ്പിൽ മുത്തമിട്ട് ഇന്ത്യ, നേപ്പാളിനെ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക്
മഴ ശക്തമാകുന്നത് മുന്നിൽ കണ്ട് ക്യാമ്പുകൾ ഒരുക്കുന്നതിന് വി. ഇ.ഒ.മാരുടെ നേതൃത്വത്തിൽ സ്കൂളുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും തഹസിൽദാർ അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് പലയിടങ്ങളിലും മഴ അതിശക്തമായി തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക