രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോൾ ലിറ്ററിന് 35 പൈസയും, ഡീസൽ ലിറ്ററിന് 36 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 110 രൂപയോടടുത്ത കഴിഞ്ഞു. ഇന്നത്തെ വര്‍ദ്ധനവ് കൂടി ആയതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 109 രൂപ 51 പൈസയായി വര്‍ധിച്ചു. കൂടാതെ ഡീസല്‍ വില 103 രൂപ 15 പൈസയുമായി . എറണാകുളത്ത് നിലവിലെ പെട്രോള്‍ വില 107 രൂപ 55 പൈസയാണ്. ഡീസലിന് 101 രൂപ 32 പൈസയുമാണ്. കഴിഞ്ഞ 10 ദിവസത്തിനായില് മാത്രം രാജ്യത്ത് 8 തവണയാണ് ഇന്ധന വില വര്‍ദ്ധിപ്പിച്ചത്. ഒക്ടോബർ മാസത്തില്‍ മാത്രം രാജ്യത്ത് പെട്രോളിന്റെ വില ലിറ്ററിന് 4 രൂപ 95 പൈസയും ഡീസലിന് 5 രൂപ 99 പൈസയും വര്‍ധിപ്പിച്ചു.
കഴിഞ്ഞ ഒരു മാസത്തിനിടെ ഇന്ധന വിലയില്‍ 7 രൂപയോളമാണ് വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ധന വിലയിലെ ഈ കുതിച്ച് ചാട്ടം സാധാരണക്കാരന് വന്‍ തിരിച്ചടിയായിരിക്കുകയാണ്. ഇതിനിടയില്‍ ഇന്ധന വില വര്‍ധിക്കുന്നതിന് പ്രതിസന്ധി ഒഴിവാക്കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതി ഒഴിവാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. GSTയില്‍ ഉള്‍പ്പെടുത്തിയാല്‍ വില കുറയുമെന്ന കേന്ദ്രത്തിന്റെ വാദം അംഗീകരിക്കാന്‍ കേരളമടക്കം നിരവധി സംസ്ഥാനങ്ങള്‍ തയാറല്ല. ഭൂരിപക്ഷം സംസ്ഥാനങ്ങള്‍ എതിര്‍പ്പ് അറിയിച്ചതോടെ ഇന്ധന വില GSTയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന തീരുമാനത്തിലേക്ക് GST കൗണ്‍സില്‍ എത്തുകയായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക