വാഷിങ്ടണ്‍: ലോകാരോഗ്യസംഘടനയുടെ സാങ്കേതിക വിദഗ്ധ സമിതി കോവാക്സിന് അനുമതി നല്‍കുന്നത് സംബന്ധിച്ച് പരിശോധന നടത്തുകയാണെന്ന് ഡബ്യു.എച്ച്.ഒ വക്താവ് അറിയിച്ചു.
വാക്സിന് ഉടന്‍ അംഗീകാരം ലഭിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര ഉപയോഗത്തിനായിരിക്കും വാക്സിന് അനുമതി ലഭിക്കുക.
രേഖകള്‍ കൃത്യമാവുകയും സമര്‍പ്പിച്ച രേഖകളില്‍ വിദഗ്ധസമിതിക്ക് തൃപ്തി വരികയും ചെയ്താല്‍ വാക്സിന് 24 മണിക്കൂറിനകം അംഗീകാരം നല്‍കുമെന്ന് ലോകാരോഗ്യസംഘടന വക്താവ് പറഞ്ഞു.
നേരത്തെ ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കാത്തത് മൂലം വാക്സിന് സ്വീകരിച്ചവര്‍ക്ക് വിദേശരാജ്യങ്ങളിലേക്ക് പോകാന്‍ സാധിച്ചിരുന്നില്ല.ഹൈദരാബാദിലെ ഭാരത് ബയോടെക്കാണ് കോവാക്സിന് വികസിപ്പിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക