കണ്ണൂർ: കൊട്ടിയൂര്‍ അമ്പായത്തോടിൽ ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. കൊട്ടിയൂര്‍ അമ്പായത്തോട് സ്വദേശി ജെസ്വിന് എന്ന വാവയെ (29) ആണ് തലശ്ശേരി അതിവേഗ (പോക്സോ) കോടതി ജഡ്ജി സി.ജി. ഗോഷ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം അധിക തടവ് അനുഭവിക്കണം.
2013 ഒക്ടോബര്‍ 12നാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീട്ടിലാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പ്രതിയില്‍നിന്ന് പിഴ ലഭിച്ചാല്‍ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. കേസില്‍ 15 സാക്ഷികളെ വിസ്തരിച്ചു. കേളകം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇരകള്‍ക്കുള്ള സര്‍ക്കാറിെന്റ സഹായമായ ഒന്നര ലക്ഷം രൂപ നല്കാന് ലീഗല്‍ സര്‍വിസ് അതോറിറ്റിയോടും കോടതി നിര്‍ദേശം നല്കി. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി.കെ. ഷൈമ കേസില്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക