തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി മിഥുനാണ് മര്‍ദ്ദനമേറ്റത്. മിഥുനെ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ സഹോദരനാണ് മിഥുനെ ക്രൂരമായി മര്‍ദിച്ചത്.
മിഥുനും ദീപ്തിയും ചെറിയന്കീഴ് സ്വദേശികളാണ്. 29ാം തീയതി വീട്ടുകാരുടെ സമ്മതമില്ലാതായിരുന്നു ഇവരുടെ വിവാഹം. ദീപ്തിയുടെ വീട്ടില്‍ വിവാഹത്തോട് എതിര്‍പ്പുണ്ടായിരുന്നു. കുടുംബവുമായുള്ള പ്രശ്നങ്ങള്‍ സംസാരിക്കാമെന്ന് പറഞ്ഞ് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മിഥുനെ ദീപ്തിയുടെ സഹോദരന് ഡാനിഷ് വിളിച്ചുകൊണ്ട് പോകുന്നത്. തുടര്‍ന്ന് മിഥുനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
ദീപ്തിയുടെ സഹോദരനായ ഡാനിഷ് എറണാകുളത്തെ സ്വകാര്യ ക്ലിനിക്കില്‍ ഡോക്ടറാണ്. ഒക്ടോബര്‍ 31 ന് രാവിലെ ഡാനിഷ് ദീപ്തിയെയും മിഥുനെയും തന്ത്രപരമായി വിളിച്ചുവരുത്തി. പള്ളിയില്‍ നിന്ന് വിവാഹം കഴിക്കുന്നത് സംബന്ധിച്ച് സംസാരിക്കാനായി വരണമെന്ന് ഇരുവരോടും ഡാനിഷ് ആവശ്യപ്പെട്ടു. തുടര്‍ന്ന് പണം നല്‍കാമെന്നും അല്ലെങ്കില്‍ മതം മാറണമെന്നുമായിരുന്നു ആവശ്യം.
എന്നാല്‍ ഇത് എതിര്‍ത്തതോടെ വീട്ടിലെത്തി അമ്മയെ കണ്ട് പോകാന്‍ ഡാനിഷ് ഇരുവരോടും ആവശ്യപ്പെട്ടു. വീട്ടിലേക്ക് കൊണ്ടുപോയതിന് പിന്നാലെ ക്രൂരമായി മിഥുനെ സഹോദരന് ആക്രമിക്കുകയായിരുന്നെന്ന് ദീപ്തി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക