നടന് ജോജു ജോര്ജുവിനെതിരെയുള്ള കോണ്‍ഗ്രസിന്റെ പ്രതിഷേധം തുടരുന്നു. സമരക്കാർക്ക് എതിരെ പ്രതിഷേധിച്ച താരത്തിനെതിരെ വലിയ പ്രതിഷേധമാണ് കോൺഗ്രസ് നടത്തുന്നത്. കൊവിഡിന് ശേഷം തിയേറ്റർ തുറന്നപ്പോൾ പ്രദർശിപ്പിച്ച താരത്തിന്റെ ചിത്രത്തിന്റെ പോസ്റ്റർ സിനിമാ തിയേറ്റർ വിട്ടിട്ടും മാറ്റിയില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം.
എറണാകുളം ഷേണായിസ് തിയേറ്ററിന് മുന്നില്‍ നടന്റെ ചിത്രമുള്ള റീത്ത് വെച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. ജോജു അഭിനയിച്ച സ്റ്റാർ എന്ന ചിത്രത്തിന്റെ പോസ്റ്റർ നീക്കിയില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. അതേസമയം ജോജുവിന്റെ കാര്‍ അടിച്ച് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ ഇന്ന് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടി മരട് സ്റ്റേഷനില്‍ എത്തി കീഴടങ്ങി.
ഇതിന് മുന്നോടിയായി ഡിസിസി ഓഫീസില്‍ നിന്ന് പ്രതിഷേധ പ്രകടനവുമായി ഷേണായിസ് തിയേറ്ററിലേക്ക് എത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഇന്ധന വിലവര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ ഗതാഗതക്കുരുക്കുണ്ടായതില്‍ ജോജു പ്രതിഷേധിച്ചിരുന്നു. ഇതിനേത്തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനൊടുവിലാണ് നടന്റെ കാര്‍ അടിച്ച് തകര്‍ത്തത്. ഈ കേസില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള പ്രതികള്‍ കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക