കൊച്ചി: മിസ് കേരള അൻസി കബീറും അഞ്ജന ഷാജനും കൊല്ലപ്പെട്ട വാഹനാപകടത്തിൽ അന്വേഷണം പൊലീസ് വിപുലീകരിച്ചു . അപകടത്തിൽപ്പെട്ട കാർ മറ്റൊരു വാഹനവുമായി മത്സരയോട്ടത്തിലായിരുന്നുവെന്ന ഡ്രൈവർ അബ്ദുൾ റഹ്മാന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഈ വാഹനത്തെ പിന്തുടർന്ന ഓഡി കാർ ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്യുന്നു. എറണാകുളം സ്വദേശി സൈജുവിനെ പാലാരിവട്ടം സ്റ്റേഷനിൽ വിളിച്ചു വരുത്തിയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്.
ഓഡി കാർ ചേസ് ചെയ്തതാണ് അപകടത്തിനയാക്കിയതെന്നാണ് അപകടത്തിൽ പെട്ട കാർ ഡൈവർ അബ്ദുൾ റഹ്മാന്റെ മൊഴി. അപകടത്തിൽപ്പെട്ട കാറിന് പിറകെ ഓഡി കാർ പായുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇരു സംഘവും മത്സരയോട്ടം നടത്തിയതാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
മിസ് കേരള അടക്കം മൂന്ന് പേര് കൊല്ലപ്പെട്ടത് അപകട മരണം ആണെന്ന കാര്യത്തില്‍ പൊലീസിന് സംശയമില്ല. പക്ഷേ ഇതിലേക്ക് നയിച്ച കാരണങ്ങളാണ് ഇപ്പോള്‍ പൊലീസിന്റെ പ്രധാന അന്വേഷണ വിഷയം. ഇതിനിടെയാണ് കേസില്‍ വഴിത്തിരിവിന് ഇടയാക്കിയേക്കാവുന്ന അബ്ദുള്‍ റഹ്മാന്റെ മൊഴി.
അപകടത്തിനിടയാക്കിയ കാറോടിച്ചിരുന്നത് മാള സ്വദേശിയായ അബ്ദുള്‍ റഹ്മാനാണ്. ഗുരുതരമായി പരിക്കേറ്റ് റഹ്മാന് ഇപ്പോള്‍ ജുഡിഷ്യല്‍ കസ്റ്റഢിയില്‍ പാലാരിവട്ടം മെഡിക്കല്‍ സെന്ററിൽ ചികിത്സയിലാണ്. ആശുപത്രിയില്‍ വെച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് ഒരു ഓഡി കാര്‍ പിന്തുടര്ന്നത് മൂലമാണ് അപകടം ഉണ്ടായതെന്ന റഹ്മാൻ മൊഴി നൽകിയത്.
അപകട ശേഷം നിമിഷങ്ങൾക്ക് ഓഡി കാർ തിരികെ അപകട സ്ഥലത്തെത്തുന്നതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇടപ്പള്ളിയിൽ എത്തിയ ശേഷമാണ് കാർ തിരികെ വന്നത്. കാറിൽ നിന്ന് ഇവരുടെ സുഹൃത്തായ റോയ് ഇറങ്ങുന്ന ദൃശ്യങ്ങളും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക