സംസ്ഥാനത്ത് റോഡുകളിലെ കുഴികൾക്ക് ഉടൻ തന്നെ ശാശ്വത പരിഹാരം കാണുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഉത്തരവാദിത്തമുള്ള കരാറുകാരുടെ പട്ടിക വരും ദിവസം തന്നെ പരസ്യപ്പെടുത്തുമെന്നും ഓരോ റോഡിലും അറ്റകുറ്റപ്പണി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കരാറുകാരന്റ ഉത്തരവാദിത്തം കഴിഞ്ഞാലും അറ്റകുറ്റപ്പണി നടത്താന്‍ മുന്‍കൂര്‍ ടെന്‍ഡര്‍ വിളിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ നിർത്താതെ മഴ പെയ്യുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
മഴയുടെ കാര്യം മാറ്റി നിർത്തിയാൽ ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം റോഡ് പണികൾ തടസപ്പെടുന്നുണ്ടെങ്കിൽ അതിനെതിരെ നടപടിയെടുക്കാൻ തയ്യാറാണ്. റോഡിൻറെ നിർമ്മാണം നടത്തിയ കരാറുകാരെക്കൊണ്ട് തന്നെ കുഴിയടപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ജല അതോറിറ്റി പൈപ്പിടാന്‍ വേണ്ടി കുഴിച്ച റോഡ് പലയിടത്തും അതുപോലെ തന്നെ കിടക്കുന്നുണ്ട്. ഇക്കാര്യം ബന്ധപ്പെട്ടവരെ നിരവധി തവണ അറിയിച്ചിട്ടുണ്ട്. റോഡ് കുഴിക്കുന്നത് മുന്‍കൂട്ടി അറിയിക്കുന്നതിനായി പ്രത്യേക പോര്‍ട്ടല്‍ തയാറാകുന്നതോടെ ഇക്കാര്യത്തിലും പരിഹാരമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക