മുംബൈ: കൗമാരക്കാരനായ സഹോദരനും അമ്മയും ചേർന്ന് 19-കാരിയെ ദുരഭിമാന കൊലയ്ക്ക് ഇരയാക്കി. അറുത്തെടുത്ത തല ഇവർ അയൽവാസികൾക്ക് മുന്നിൽ പ്രദർശിപ്പിക്കുകയും തലയുമായി സെൽഫിയെടുത്തു. മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയിൽ ഞാറായ്ച്ചയാണ് ക്രൂരമായ ദുരഭിമാനക്കൊല നടന്നത്. അഭിമാനക്ഷതമുണ്ടാക്കി എന്നാരോപിച്ചാണ് ഗർഭിണിയായ സഹോദരിയെ അമ്മയുടെ സഹായത്തോടെ സഹോദരൻ കഴുത്തറുത്ത് കൊന്നത്.
കീര്‍ത്തി ഥോര്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ജൂണില്‍ വീടുവിട്ടിറങ്ങിയ യുവതി യുവാവിനൊപ്പം കഴിയുകയായിരുന്നു. ഞായറാഴ്ച സഹോദരനും അമ്മയും ഇവരുടെ വീട്ടിലെത്തി. യുവതി അടുക്കളയിൽ അമ്മയ്ക്കും സഹോദരനും ചായ ഉണ്ടാക്കുന്നതിനിടെ സഹോദരൻ പിന്നിലൂടെയെത്തി തലവെട്ടുകയായിരുന്നു. അറുത്തെടുത്ത തല വീശി കാണിച്ചു. അയൽവാസികൾക്ക് മുന്നിൽ തല പ്രദർശിപ്പിക്കുകയും ചെയ്തതു. കൊലപാതകം നടക്കുമ്പോൾ യുവതിയുടെ ഭർത്താവ് വീട്ടിലുണ്ടായിരുന്നു. ഇയാളെയും യുവതിയുടെ സഹോദരൻ കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും അദ്ദേഹം ഓടി രക്ഷപ്പെടുകയായിരുന്നെന്നും അയൽവാസികൾ പറയുന്നു.
കൊലപാതകത്തിന് ശേഷം അമ്മയും മകനും വിർഗോൺ പൊലീസ് സ്റ്റേഷനിൽ ഹാജരായി.തുടർന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ച മുമ്പ് ഇവർ മകളെ കാണാനെത്തിയിരുന്നു. ഞായറാഴ്ച മകനെയും കൂട്ടി ഇവർ വീണ്ടുമെത്തി. ഇവർ വരുമ്പോൾ യുവതി ഭർതൃമാതാവിനൊപ്പം കൃഷിസ്ഥലത്തായിരുന്നു. അമ്മയെ കണ്ട് ഓടിയെത്തിയ യുവതി ഇവർക്ക് കുടിക്കാൻ വെള്ളം കൊടുത്തു. തുടർന്ന് ചായ ഉണ്ടാക്കാനായി അടുക്കളയിലെത്തിയപ്പോൾ പിന്നിലൂടെ എത്തിയ സഹോദരൻ കൈയിൽ കരുതിയ അരിവാളുകൊണ്ട് സഹോദരിയുടെ തലവെട്ടുകയായിരുന്നു-മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ കൈലാഷ് പ്രജാപതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക