തമിഴ്നാട്ടിൽ മുള്ളൻപന്നികൾ വംശനാശ ഭീഷണി നേരിടുന്നതായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസേർച്ച് ഗവേഷകൻ ബ്രവിൻ കുമാർ .വർദ്ധിച്ചു വരുന്ന കാറ്റാടി യന്ത്രങ്ങളാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ബ്രവിൻ പറയുന്നത് പ്രകാരം കഴിഞ്ഞ കുറെ വർഷങ്ങളായി തമിഴ്നാട്ടിലെ കാറ്റാടി യന്ത്രങ്ങളുടെ എണ്ണത്തിൽ ഉണ്ടായ വർധനവാണ് ഒരു കാരണമായി പറയപ്പെടുന്നത്.
ഈറോഡ്, തിരുപ്പൂർ, കാങ്കേയം തുടങ്ങിയ പല പ്രദേശങ്ങളിലെയും കാറ്റാടിയന്ത്രങ്ങളുടെ എന്നതിൽ കാര്യമായ വർധനവാണ് ഉണ്ടായിട്ടുള്ളത്. നല്ല വെയിലുള്ള നേരങ്ങളിൽ, വിജനമായ ഇടങ്ങളിൽ കമഴ്ന്നടിച്ചു കിടക്കുക എന്നതാണ് മുള്ളൻ പന്നികളുടെ ശീലം. ഗതാഗതത്തിൽ ഉണ്ടായ വർദ്ധനവ് മുള്ളൻ പന്നികളെ വിപരീതമായി ബാധിക്കാനുള്ള കാരണം, അവ വളരെ പതുക്കെ മാത്രം സഞ്ചരിക്കുന്ന, വാഹനം വരുന്നത് കണ്ടാലും ഓടി മാറാത്ത അവ എളുപ്പത്തിൽ വണ്ടിയിടിച്ചു മരിക്കും എന്നതാണ്.
കഴിഞ്ഞ ഒരു മാസത്തിനിടെ തിസ്സയിൻവയൽ എന്ന സ്ഥലത്ത് കൊല്ലപ്പെട്ടത് 150 മുതൽ 200 വരെ മുള്ളൻപന്നികൾ ആണ് . നിലവിൽ മുള്ളൻപന്നികൾ നിർബാധം മേയുന്ന പുൽമേടുകളിൽ കാറ്റാടിയന്ത്രങ്ങൾ സ്ഥാപിക്കുമ്പോൾ, അവയുടെ ആവാസ സ്ഥാനം നഷ്ടപ്പെടുകയാണ് ചെയ്യുന്നത് എന്നും അദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക