ഡൽഹി: ഡൽഹിയിലെ രോഹിണി കോടതിയിൽ വ്യാഴാഴ്ച രാവിലെയുണ്ടായ സ്ഫോടനത്തിൽ ഒരു പോലീസുകാരന് നിസാര പരിക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. അതേസമയം, കോടതിയിലെ നടപടികൾ താൽക്കാലികമായി നിർത്തിവച്ചതായും എല്ലാ ഗേറ്റുകളും അടച്ചതായും അധികൃതർ അറിയിച്ചു.
കോടതിമുറി 102-ലെ ലാപ്ടോപ്പാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, സ്ഫോടനം തീവ്രത കുറഞ്ഞ ബോംബ് സ്ഫോടനമാണെന്ന് ഡൽഹി പോലീസിലെ ഉന്നത വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണവും (ഐഇഡി) ടിഫിൻ പോലുള്ള വസ്തുക്കളും സൈറ്റിൽ നിന്ന് കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക