പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ കള്ളപ്പണം സംബന്ധിച്ച രേഖകൾ കണ്ടെത്തിയെന്ന് ഇ ഡി. പോപ്പുലർ ഫ്രണ്ട് നേതാക്കൾ കള്ളപ്പണം നിക്ഷേപിച്ചതിന്റെ നിർണ്ണായക തെളിവുകൾ പിടിച്ചെടുത്തു. സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ് നടത്തിയിരുന്നു.
മലപ്പുറത്തെയും മൂവാറ്റുപുഴയിലെയും പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലാണ് പരിശോധന നടന്നത്. റിയൽ എസ്റ്റേറ്റിലും വിദേശത്തും പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് നിക്ഷേപമെന്ന് ഇ ഡി വ്യക്തമാക്കി. പരിശോധനയ്ക്കെത്തിയ മൂവാറ്റുപുഴയിൽ ഇ ഡി ഉദ്യോഗസ്ഥരെ അഞ്ഞൂറോളം എസ്ഡിപിഐ പ്രവർത്തകർ ചേർന്ന് തടഞ്ഞു വച്ചിരുന്നു. പോപ്പുലർ ഫ്രണ്ട് സംസ്ഥാനകമ്മിറ്റി അംഗം തമർ അഷറഫിന്റെ മൂവാറ്റുപുഴയിലെ വീട്ടിലാണ് ഒരു സംഘം ഇഡി ഉദ്യോഗസ്ഥർ, പരിശോധന നടത്തിയത്.
വിദേശത്തെ സ്വത്തുക്കൾ സംബന്ധിച്ച രേഖകൾ ഉൾപ്പെടെ തെളിവുകൾ ഇ ഡി കണ്ടെത്തി. പോപ്പുലർ ഫ്രണ്ട്,റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ എന്നിവയുമായി ബന്ധപ്പെട്ടാണ് നിലവിലെ റെയ്ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക